Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസൂക്ഷിക്കണം,...

സൂക്ഷിക്കണം, ജീവനെടുക്കുന്ന ജലാശയങ്ങളെ

text_fields
bookmark_border
സൂക്ഷിക്കണം, ജീവനെടുക്കുന്ന ജലാശയങ്ങളെ
cancel

തൊടുപുഴ: ജലാശയങ്ങൾ ഏറെയുള്ള ഇടുക്കിയിൽ ജലസുരക്ഷയുടെ കാര്യത്തിൽ നാം ഏറെ പിന്നിലാണെന്ന് തെളിയിക്കുകയാണ് അടിക്കടിയുള്ള മുങ്ങിമരണങ്ങൾ.ശനിയാഴ്ച നെടുങ്കണ്ടത്ത് ചെക്ഡാമിൽ എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. കഴിഞ്ഞ വർഷം 32 മുങ്ങിമരണമാണ് ജില്ലയിൽ ഉണ്ടായത്. ഇത്തവണയും കേസുകൾ വർധിക്കുന്നതായാണ് കണക്കുകൾ.

നെടുങ്കണ്ടത്ത് കഴിഞ്ഞ ദിവസം പടുതക്കുളത്തിൽ വീണും വിദ്യാർഥിനി മരിച്ചിരുന്നു. ഒരുമാസം മുമ്പ് ഇടവെട്ടി കനാലിൽ വീണും ഒരു വിദ്യാർഥിയുടെ ജീവൻ പൊലിഞ്ഞു.ഡാമുകളും ജലാശയങ്ങളും മുതൽ പാറക്കുളങ്ങളും കിണറുകളും വരെ മരണക്കയങ്ങളാകുമ്പോഴും വേണ്ടത്ര ജാഗ്രത ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. നീന്തൽ വശമില്ലാഞ്ഞിട്ടും പുഴകളിലും ജലാശയങ്ങളിലും കുളിക്കാൻ ഇറങ്ങി മരണത്തെ ക്ഷണിച്ചുവരുത്തുന്നവർ ഏറെയുണ്ട്.

പല അപകടമേഖലകളിലും മതിയായ സൂചന ബോർഡുകളോ മറ്റു മുന്നറിയിപ്പ് സംവിധാനങ്ങളോ സ്ഥാപിച്ചിട്ടില്ല. മുങ്ങിമരണങ്ങൾ ആവർത്തിക്കാതിരിക്കാൻ ശരിയായ ബോധവത്കരണം എല്ലാവരിലേക്കും എത്തേണ്ടതുണ്ട്. പാഠ്യപദ്ധതിയുടെ ഭാഗമാക്കി വിദ്യാർഥികളെ നീന്തൽ അഭ്യസിപ്പിക്കുന്നതും പ്രഥമശുശ്രൂഷ പരിശീലനം നൽകുന്നതും അപകടങ്ങൾ ഒരുപരിധിവരെ ഒഴിവാക്കാൻ സഹായിക്കും.

വേനൽക്കാലത്താണ് ജില്ലയിൽ കൂടുതൽ മുങ്ങി മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അവധിക്കാലത്ത് വിവിധയിടങ്ങളിൽ നീന്തൽ പരിശീലനങ്ങളും ബോധവത്കരണവും നടക്കുന്നുണ്ട്. പക്ഷേ, ജലാശയങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങൾക്ക് കുറവില്ല. അവധിക്കാലങ്ങളിൽ ബന്ധുവീടുകളിൽ സന്ദർശനത്തിനായെത്തുന്ന വിദ്യാർഥികളടക്കം അപകടത്തിൽപെട്ടിട്ടുണ്ട്. സ്ഥലം പരിചയമില്ലാത്തടക്കമാണ് അപകടത്തിന്‍റെ കാരണം.

ജലാശയങ്ങളിലും പുഴകളിലും മറ്റും പതിയിരിക്കുന്ന അപകടക്കെണികൾ തിരിച്ചറിയാതെ പോകുന്നതും ഇത്തരം ദുരന്തങ്ങൾക്കു വഴിതെളിക്കുന്നു. കൂട്ടുകാരൊത്ത് കുട്ടികൾ പുഴയിലിറങ്ങി സാഹസികത കാട്ടുന്നതും നീന്തലറിയാത്തവർ അതു മറച്ചുവെച്ചു കൂട്ടുകാർക്കൊപ്പം പുഴയിലിറങ്ങുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നതായി അധികൃതർ പറയുന്നു. വെള്ളത്തിൽ വീണ് അപകടമുണ്ടാകുമ്പോൾ, പലപ്പോഴും പെട്ടെന്നു രക്ഷാപ്രവർത്തനം നടത്താൻ സാധിക്കാതെ വരുന്നതും വെല്ലുവിളിയാണ്.

ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

  • നീന്തൽ അറിയാമെങ്കിലും പരിചയമില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങരുത്
  • നീന്തൽ അറിയാത്തവർ, നീന്തൽ അറിയാവുന്ന സുഹൃത്തുക്കൾ ഒപ്പമുണ്ടെന്ന വിശ്വാസത്തിൽ പുഴയിലിറങ്ങരുത്. എല്ലാ സാഹചര്യങ്ങളിലും ഒഴുക്കിൽപെട്ടാൽ രക്ഷിക്കാനാകില്ല
  • അപസ്മാരം, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവയുള്ളവർ വെള്ളത്തിൽ ഇറങ്ങരുത്.
  • വീടിന് സമീപത്തെ കിണറുകൾക്കും കുളങ്ങൾക്കും ഉയരമുള്ള സംരക്ഷണഭിത്തി കെട്ടുക. കിണറുകൾ ഇരുമ്പുവലകൊണ്ടു മൂടുക.
  • കുട്ടികളെ തനിയെ ജലാശയങ്ങളിലേക്ക് പോകാൻ അനുവദിക്കരുത്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:water resourcesidukki
News Summary - be careful of water resources
Next Story