യുവാവിെൻറ മരണം കൊലപാതകം; സുഹൃത്ത് അറസ്റ്റിൽ
text_fieldsഅടിമാലി: ശാന്തൻപാറ പൂപ്പാറ ചൂണ്ടലിൽ വാടകവീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. കുമളി എട്ടാംമൈൽ സ്വദേശി മണിവരദരാജനെ (40) ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് അണക്കര എട്ടാംമൈൽ സ്വദേശി പ്രകാശ് (42) വിറക് കമ്പുകൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കണ്ടെത്തിയത്. സംഭവശേഷം മുങ്ങിയ പ്രകാശിനെ തമിഴ്നാട് ഗൂഡല്ലൂരിൽനിന്ന് ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാവിലെയാണ് മണിയെ മരിച്ച നിലയിൽ കണ്ടത്. ദേഹെത്ത മുറിവുകളും സാഹചര്യത്തെളിവുകളും സുഹൃത്ത് പ്രകാശിനെ കാണാതായതും സംഭവം കൊലപാതകമാണെന്ന സംശയം ജനിപ്പിച്ചിരുന്നു. ചൂണ്ടലിലെ സ്വകാര്യ എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്ന ഇരുവരും മൂന്ന് മാസമായി ഇവിടെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി മദ്യപിച്ചശേഷം ഇരുവരും തമ്മിൽ പണിക്കൂലി വീതംെവച്ചതിനെച്ചൊല്ലി തർക്കമുണ്ടായി. തുടർന്നുണ്ടായ അടിപിടിയാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. വിറക് കമ്പുകൊണ്ടുള്ള അടിയേറ്റ് മണിയുടെ തലക്കും ശ്വാസകോശത്തിനും ഗുരുതര പരിക്കേറ്റതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
പ്രതിയെ തന്ത്രപൂർവമാണ് പൊലീസ് കുടുക്കിയത്. ഫോൺ ഉപയോഗിക്കാത്ത ഇയാൾ പോകാനിടയുള്ള തമിഴ്നാട്ടിലെ ബന്ധുവീടുകളെ കുറിച്ച് പൊലീസ് ആദ്യംതന്നെ വിവരം ശേഖരിച്ചു. ഈ സ്ഥലങ്ങൾ നിരീക്ഷിച്ചുവരുകയായിരുന്നു. അങ്ങനെയാണ് ഗൂഡല്ലൂരിലെ ബന്ധുവീടിനു സമീപത്തുനിന്ന് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

