Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kannimala lower estate
cancel
camera_alt

 പുലികളെ കണ്ട കന്നിമല ലോവർ എസ്റ്റേറ്റ്

അടിമാലി: കൂട്ടത്തോടെ പുലികൾ ജനവാസ കേന്ദ്രത്തിൽ. മൂന്നാർ കന്നിമല ലോവർ എസ്റ്റേറ്റിലാണ് പുലികൾ ഒന്നിന് പിറകേ ഒന്നായി മൂന്നെണ്ണം ഉറങ്ങിയത്. വെള്ളിയാഴ്ച രാവിലെ വോട്ട് ചെയ്യാൻ തൊഴിലാളികൾ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോഴാണ് തെയില കാട്ടിലൂടെ പുലികൾ വനത്തിലേക്ക് കയറി പോകുന്നത് കണ്ടത്. മേഖലയിൽ പുലികളെ പലപ്പോഴും കാണാറുണ്ടെങ്കിലും മൂന്ന് എണ്ണത്തിനെ ഒന്നിച്ച് കാണുന്നത് ആദ്യമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇതോടെ ജനങ്ങൾ ഭീതിയിലായി. മേഖലയിൽ കടുവ, കാട്ടുപോത്ത്, കാട്ടാന എന്നിവയുടെ സാന്നിധ്യവും ഉണ്ട്. അടുത്തിടെ വളർത്തുമൃഗങ്ങളെ വ്യാപകമായി കാണാതാവുകയും ചെയ്തിട്ടുണ്ട്. പശുക്കൾക്ക് നേരെയും ആക്രമണം ഉണ്ടാകുന്നു. ഇതോടെ തോട്ടത്തിൽ പോയി പണിയെടുക്കാനും തൊഴിലാളികൾക്ക് ഭയമായി. അടിയന്തിരമായി വനം വകുപ്പ് ഇവയെ തുരത്താൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TigerIdukki NewsMunnar
News Summary - Tiger at Munnar
Next Story