വേനൽ കടുത്തു.... കരിഞ്ഞുണങ്ങി വനവും
text_fieldsപാട്ടയടമ്പ് മേഖലയിൽ വനത്തിൽ കാട്ടുതീ പടർന്ന് പിടിച്ചപ്പോൾ
അടിമാലി: ചൂടേറിയതോടെ വനമേഖലയും വരൾച്ചയിലേക്ക് നീങ്ങുന്നു. ഇലകൊഴിഞ്ഞതോടെ കാടുകളിൽ കരിയിലകൾ നിറഞ്ഞു. പകൽചൂട് താങ്ങാനാവാതെ വന്യമൃഗങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറുന്നു.
വനങ്ങളിൽ കരിയിലകൾ വീണടിഞ്ഞതിനാൽ കാട്ടുതീ ഭീഷണിയുമുണ്ട്. സ്വാഭാവിക വനങ്ങളിൽ പച്ചപ്പ് നഷ്ടമായില്ലെങ്കിലും പകൽചൂട് അസഹ്യമായി. ഇക്കൊല്ലം വരൾച്ചയേറുമെന്നാണ് സൂചനകൾ.
വേനൽ ആരംഭത്തിൽതന്നെ ചൂടേറി. ഡിസംബർ മുതൽ ഫയർ സീസൺ ആരംഭിക്കുമെങ്കിലും വനമേഖലയിൽ കാര്യമായ കാട്ടുതീ പ്രതിരോധ നടപടികൾ ആരംഭിച്ചിട്ടില്ല. പൊതുജന സാന്നിധ്യമുള്ള സ്ഥലങ്ങളിലും പാതയോരങ്ങളിലും ഫയർലൈൻ തീർക്കുന്നതും കാവൽ ശക്തമാക്കുന്നതും പതിവാണ്. ഇക്കുറി ഉത്തരം പ്രവർത്തനങ്ങൾ നടന്നിട്ടില്ല. വാളറ, പട്ടയടമ്പ്, കുളമാ കഴി എന്നിവിടങ്ങളിൽ വനത്തിൽ അടുത്തടുത്ത ദിവസങ്ങളിൽ കാട്ടു തീ പടർന്ന് വ്യാപകമായി വനം കത്തി നശിച്ചു.
അതിർത്തി വനപ്രദേശങ്ങളും ചുട്ടുപൊള്ളുകയാണ്. വനങ്ങളിൽനിന്ന് ആനകളും മറ്റു വന്യമൃഗങ്ങളും ജനവാസ കേന്ദ്രങ്ങളിൽ എത്തി വ്യാപക നാശം വിതക്കുന്നു. വന്യമൃഗങ്ങളെ വനത്തിൽ തന്നെ നിലനിർത്താനും ഭക്ഷണവും വെള്ളവും ഉറപ്പാക്കാനും വനംവകുപ്പ് ശ്രമങ്ങൾ നടത്തണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

