കോടതി ഉത്തരവ് മറികടന്ന് വനംവകുപ്പ് സംഘം ആദിവാസി കുടുംബത്തിെൻറ കുടിൽ പൊളിച്ചു
text_fieldsഅടിമാലി: ചിന്നക്കനാൽ സിങ്കുകണ്ടത്തിന് സമീപം മുന്നൂറ്റിയൊന്ന് കോളനിയില്‍ രാത്രിയിലെത്തിയ വനപാല സംഘം ആദിവാസി കുടുംബത്തിെൻറ ഷഡ് പൊളിച്ചുനീക്കി. മലയരയ വിഭാഗത്തില്‍പെട്ട ജാേഷ്വായുടെ ഷെഡാണ് െപാളിച്ചത്. ഇതിനിടെ എതിർപ്പുമായി ആദിവാസികൾ കൂടുതൽപേർ എത്തിയതോടെ ഒഴിപ്പിക്കൽ നടത്താൻ കഴിയാതെ വനംവകുപ്പ് പിന്മാറി.
ഇവിടെയുള്ള കുടുംബങ്ങള്‍ക്ക് സ്ഥലം പതിച്ചുനല്കുന്നതുവരെ കുടിയൊഴുപ്പിക്കാന്‍ പാടില്ലെന്ന കോടതി ഉത്തരവ് നിലനില്‍ക്കെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി. ആദിവാസി പുനരധിവാസ പദ്ധതിപ്രകാരം മാറ്റിയിട്ട റവന്യൂ ഭൂമിയില്‍ വര്‍ഷങ്ങളായി കൃഷിയിറക്കി താമസിക്കുന്ന ഒമ്പതോളം കുടുംബങ്ങളെയാണ് നിലവില്‍ വനംവകുപ്പ് കുടിയൊഴുപ്പിക്കാന്‍ നീക്കം നടത്തുന്നെതന്നാണ് ആക്ഷേപം.
വനമേഖലയില്‍ ഉള്‍പ്പെട്ട പ്രദേശമാണെന്നാണ് വനംവകുപ്പ് പറയുന്നത്. കഴിഞ്ഞദിവസം രാത്രിയിലെത്തിയ ഉദ്യോഗസ്ഥര്‍ ഇവിടെയുണ്ടായിരുന്ന ഷെഡ് ഇടിച്ചുനിരത്തി. താമസിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കി. പുതുതായി ആരംഭിച്ച കുരുമുളക് കൃഷിയടക്കം ഉദ്യോഗസ്ഥര്‍ നശിപ്പിക്കുകയും ചെത്തതായി പരാതിയുണ്ട്. അടുത്ത ദിവസം വീണ്ടുമെത്തി മറ്റ് വീടുകളും പൊളിച്ചുനീക്കുമെന്ന് ഭീഷണി മുഴക്കിയാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.
റേഷൻ കാര്‍ഡ് അടക്കമുള്ള എല്ലാവിധ രേഖകളും ഇവരുടെ കൈവശമുണ്ട്. വീടുകള്‍ക്ക് പഞ്ചായത്ത് നമ്പറും വൈദ്യുതി കണക്ഷനും അടക്കം ലഭിച്ചിട്ടുമുണ്ട്. എന്നിട്ടും ഇവിടം വനമേഖലയാണെന്നാണ് വനംവകുപ്പിെൻറ വാദം. എന്നാല്‍, ചിന്നക്കനാല്‍ വില്ലേജില്‍ 34/1ല്‍ പെട്ട പ്രദേശം റവന്യൂ ഭൂമിയാണ്.
ഇത് ആദിവാസികള്‍ക്ക് വിതരണം ചെയ്യാന്‍ മാറ്റിയിട്ടിരിക്കുന്നതാണെന്നാണ് റവന്യൂ രേഖകള്‍. തങ്ങള്‍ക്ക് പട്ടയം നല്കിയ ഭൂമിയുടെ ഉടമസ്ഥാവകാശം നല്‍കണമെന്നാവശ്യപ്പെട്ട് ജില്ല കലക്ടര്‍ക്കും മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കുമടക്കം പരാതി നല്കാന് ഒരുങ്ങുകയാണ് ഇവര്‍.
ചിന്നക്കനാലിൽ െകെയേറ്റം തിരിച്ചുപിടിച്ചു
അടിമാലി: റവന്യൂഭൂമി െകെയേറ്റം അധികൃതർ തിരിച്ചുപിടിച്ചു. ചിന്നക്കനാൽ വേണാടിന് സമീപം സർവേ നമ്പർ 120-1ൽ ഉൾപ്പെട്ട രണ്ട് ഏക്കർ സ്ഥലമാണ് വില്ലേജ് ഓഫിസർ സുനിൽ കെ. േപാളിെൻറ നേതൃത്വത്തിൽ റവന്യൂസംഘം തിരിച്ചുപിടിച്ചത്.
കൂടാതെ, മുനിയറ കുന്നിന് സമീപം 10 ഏക്കർ റവന്യൂ പുറേമ്പാക്ക് െകെയേറാൻ നടത്തിയ നീക്കവും റവന്യൂസംഘം തടഞ്ഞു. പാറ പുറേമ്പാക്ക് ഉൾപ്പെടെ 213 ഏക്കർ ഭൂമിയാണ് ഇവിടെ റവന്യൂ വകുപ്പിന് ഉള്ളത്. വിേനാദസഞ്ചാര കേന്ദ്രമായ ഇവിടെ ആദ്യം സർക്കാർ ഭൂമി െകെയേറി ഏലം കൃഷി തുടങ്ങും. പിന്നീട് റിസോർട്ടുകളടക്കം നിർമിക്കുകയാണ് െകെയേറ്റക്കാരുടെ രീതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.