Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightഅവർക്കും പഠിക്കണ്ടേ?...

അവർക്കും പഠിക്കണ്ടേ? ഉപരിപഠനത്തിന് സ്‌കൂളുകള്‍ കുറവ്; ആദിവാസി, തോട്ടം തൊഴിലാളികളുടെ കുട്ടികള്‍ പഠനം ഉപേക്ഷിക്കുന്നു

text_fields
bookmark_border
അവർക്കും പഠിക്കണ്ടേ? ഉപരിപഠനത്തിന് സ്‌കൂളുകള്‍ കുറവ്; ആദിവാസി, തോട്ടം തൊഴിലാളികളുടെ കുട്ടികള്‍ പഠനം ഉപേക്ഷിക്കുന്നു
cancel

അടിമാലി: ഉപരിപഠനത്തിന് ആവശ്യത്തിന് സൗകര്യമില്ലാത്തതിനാൽ ആദിവാസി-തോട്ടം മേഖലകളിലെ കുട്ടികൾ തുടർപഠനം ഉപേക്ഷിക്കുന്നു. പത്താം ക്ലാസ് വരെ പഠിക്കാന്‍ മിക്ക പഞ്ചായത്തുകളിലും സൗകര്യങ്ങൾ ഉണ്ടെങ്കിലും തുടര്‍പഠനം പലയിടങ്ങളിലും ചോദ്യചിഹ്നമായി. അടിമാലി, മൂന്നാര്‍ ഉപജില്ലകളിലാണ് പ്രതിസന്ധി രൂക്ഷം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആദിവാസികള്‍ അധിവസിക്കുന്ന ദേവികുളം താലൂക്കിലെ രണ്ട് വിദ്യാഭ്യസ ജില്ലകളിലെ അവസ്ഥയാണ് ഇത്. കൂടുതൽ തോട്ടം തൊഴിലാളികളും ഈ താലൂക്കിലാണ്. ഇതോടെ ആദിവാസികളും തോട്ടം തൊഴിലാളികളും മറ്റ് പിന്നാക്ക വിഭാഗങ്ങളും കുട്ടികളുടെ പഠനം പത്താം ക്ലാസിൽ അവസാനിപ്പിക്കുകയാണ്. അടിമാലി പഞ്ചായത്തില്‍ 10 ഹൈസ്‌കൂളുകളുണ്ട്. ഈ സ്‌കൂളുകളില്‍നിന്ന് 1000ലേറെ വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സിക്ക് ശേഷമുള്ള ഉപരിപഠനത്തിന് യോഗ്യത നേടിയിരുന്നു.

ബയോ സയന്‍സ് വിഷയം അടിമാലിയിലെ രണ്ട് മാനേജ്മെന്റ് സ്‌കൂളുകളില്‍ മാത്രമാണുള്ളത്. ഇവിടെയാകട്ടെ 150ൽ താഴെ സീറ്റേയുള്ളൂ. വെള്ളത്തൂവല്‍, പള്ളിവാസല്‍, ബൈസണ്‍വാലി, മാങ്കുളം, കൊന്നത്തടി പഞ്ചായത്തുകളിലെ വിദ്യാർഥികളും അടിമാലിയെയാണ് ആശ്രയിക്കുന്നത്. ഇതോടെ നൂറുകണക്കിന് വിദ്യാർഥികളുടെ തുടർപഠനമാണ് പ്രതിസന്ധിയിലാകുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ അടിമാലി, ദേവിയാര്‍ സ്‌കൂളുകളില്‍ പ്ലസ് ടു അനുവദിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. ഹൈറേഞ്ചിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ സയന്‍സ്, കോമേഴ്‌സ് ഗ്രൂപ്പുകള്‍ വേണ്ടത്ര ഇല്ല. വീടിനു സമീപമുള്ള സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കാതെ വിദൂരത്തുള്ള സ്‌കൂളുകളില്‍ പ്രവേശനം തരപ്പെട്ടാലും കുട്ടികള്‍ക്കു ഗുണകരമാകുന്നില്ല. പെണ്‍കുട്ടികൾക്ക് ഹോസ്റ്റല്‍ സൗകര്യമുള്ള സ്‌കൂളുകള്‍ ജില്ലയില്‍ പരിമിതമാണെന്നതും പത്താംതരക്കാരുടെ ഉപരിപഠനം സങ്കീര്‍ണമാക്കുന്നു.

ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് മേഖലകളിലെ തമിഴ് മീഡിയം സ്‌കൂളുകളിലേക്ക് മലയാളം മീഡിയത്തില്‍നിന്നു പത്താം ക്ലാസ് വിജയിച്ചവര്‍ക്കു പ്ലസ് വണ്‍ പ്രവേശനം ലഭിച്ചാല്‍ത്തന്നെ ഇവിടങ്ങളില്‍ പഠനത്തിനു താൽപര്യം കുറയുന്നാതായാണ് അനുഭവം. കൂടുതല്‍ പ്ലസ് വണ്‍ കോഴ്‌സുകള്‍ അനുവദിക്കുകയും നിലവില്‍ പ്ലസ് വണ്‍ കോഴ്‌സുകളുള്ള സ്‌കൂളുകളില്‍ അധ്യയനവര്‍ഷം ആരംഭത്തില്‍ത്തന്നെ കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കാനും നടപടി വേണമെന്ന് അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:schoolsadimali news
News Summary - Children of tribal and plantation workers drop out of school due to lack of schools
Next Story