ആശുപത്രിയിൽ ഡോക്ടർ ജനപ്രതിനിധികളെ അപമാനിച്ചതായി പരാതി
text_fieldsഅടിമാലി: താലൂക്ക് ആശുപത്രിയിൽ ഉച്ചക്കുശേഷം എക്സ്റേ എടുക്കില്ലെന്ന പരാതി അന്വേഷിക്കാനെത്തിയ ജനപ്രതിനിധികളെ സീനിയർ ഡോക്ടറുടെ നേതൃത്വത്തിൽ അപമാനിച്ചതായി പരാതി. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കോയ അമ്പാട്ട് ഉൾപ്പെടെ ജനപ്രതിനിധികളെയാണ് സീനിയർ ഡോക്ടറുടെ നേതൃത്വത്തിൽ അപമാനിച്ചത്. ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം.
എക്സറെ യൂനിറ്റിന് മുന്നിൽ ഉച്ചക്കുശേഷം എക്സ്റേ എടുക്കുന്നില്ലെന്ന ബോർഡ് കണ്ട രോഗി വിവരം ജനപ്രതിനിധികളെ അറിയിച്ചു. വിവരം തിരക്കാൻ നാല് ജനപ്രതിനിധികൾ ആശുപത്രിയിലെത്തി. കാര്യം ബോധ്യപ്പെട്ട ഇവർ ഇവിടുത്തെ ലിഫ്റ്റും പ്രവർത്തിക്കാത്തത് ചൂണ്ടിക്കാട്ടിപ്പോഴാണ് ആശുപത്രി സൂപ്രണ്ടിെൻറ അധികച്ചുമതല വഹിക്കുന്ന സീനിയർ ഡോക്ടർ തട്ടിക്കയറിയത്. അപമര്യാദയായി സംസാരിക്കുകയും ചെയ്തു. ലിഫ്റ്റിെൻറ പ്രവേശന കവാടം ചാക്കുകൊണ്ട് മൂടിക്കെട്ടിയിരിക്കുകയാണ്.
ഇവിടെ രണ്ട് ലിഫ്റ്റും പ്രവർത്തിക്കുന്നതായാണ് കഴിഞ്ഞദിവസം വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി. ഇത് സൂചിപ്പിച്ചപ്പോഴായിരുന്നു ഡോക്ടർ പ്രകോപിതനായതെന്ന് ജനപ്രതിനിധികൾ പറഞ്ഞു.'ജനപ്രതിനിധികൾ ബ്ലോക്ക് ഭരിച്ചാൽ മതി, ആശുപത്രി ഭരണം ഞാനാണ് നടത്തുന്നതെന്നായിരുന്നു ഡോക്ടറുടെ മറുപടി'യെത്ര.
ഡോക്ടറും ജനപ്രതിനിധികളും തമ്മിൽ ഏറെനേരം വാക്കേറ്റവുമുണ്ടായി. ഡോക്ടർക്കെതിരെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിക്ക് നടപടി ശിപാർശ െചയ്യുെമന്ന് കോയ അമ്പാട്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.