ജില്ലയിലെ ബാങ്കുകള്‍ വിതരണം ചെയ്തത് 6777.51 കോടി
text_fields2023-24ലെ ജില്ല വായ്പനയം ഡെപ്യൂട്ടി കലക്ടര്‍ ജോളി ജോസഫ് പ്രകാശനം ചെയ്യുന്നു
ഇടുക്കി: നടപ്പുസാമ്പത്തിക വര്‍ഷം 2022 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ ജില്ലയിലെ ബാങ്കുകള്‍ വിതരണം ചെയ്തത് 6777.51 കോടി. 5205.31 കോടി മുന്‍ഗണന വിഭാഗത്തിനാണ് നല്‍കിയത്. കാര്‍ഷിക മേഖലയില്‍ 3713.68 കോടിയും സൂക്ഷ്മ -ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് 1069.69 കോടിയും ഭവന വായ്പ, വിദ്യാഭ്യാസ വായ്പ എന്നിവ ഉള്‍പ്പെടുന്ന മറ്റ് മുന്‍ഗണന മേഖലക്ക് 421.94 കോടിയും മുന്‍ഗണനേതര വായ്പകള്‍ക്ക് 1572.20 കോടിയും വിതരണം ചെയ്തു.
ഡിസംബര്‍ അവസാനം ജില്ലയിലെ ബാങ്കുകളിലെ ആകെ നിക്ഷേപം 10485.81 കോടിയും മൊത്തം വായ്പ 14060.98 കോടിയുമാണ്. ജില്ലയിലെ വായ്പ നിക്ഷേപ അനുപാതം 134.10 ശതമാനം എന്നത് സംസ്ഥാനത്തുതന്നെ ഏറ്റവും ഉയര്‍ന്ന ശരാശരിയാണ്. ജില്ലതല ബാങ്കിങ് അവലോകന സമിതി യോഗമാണ് വസ്തുതകള്‍ വിശകലനം ചെയ്തത്. ഡെപ്യൂട്ടി കലക്ടര്‍ ജോളി ജോസഫ് അധ്യക്ഷത വഹിച്ചു.
യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ കോട്ടയം മേഖല ഡെപ്യൂട്ടി റീജനല്‍ ഹെഡ് സിജോ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ആർ.ബി.ഐ അസി. ജനറല്‍ മാനേജര്‍ പി. അശോക്, നബാര്‍ഡ് ഡി.ഡി.എം അജീഷ് ബാലു, ജില്ല ലീഡ് ബാങ്ക് മാനേജര്‍ രാജഗോപാലന്‍ എന്നിവർ സംസാരിച്ചു. 2023-24ലെ ജില്ല വായ്പനയം ഡെപ്യൂട്ടി കലക്ടര്‍ ജോളി ജോസഫ് പുറത്തിറക്കി.
അടുത്ത സാമ്പത്തിക വര്‍ഷം ആകെ 9836.85 കോടി വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതില്‍ 7871.61 കോടി മുന്‍ഗണന വിഭാഗത്തിലാണ്. കാര്‍ഷിക മേഖലയില്‍ 5575.44 കോടിയും വ്യവസായ മേഖലയില്‍ 1403.97 കോടിയും വിതരണം ചെയ്യും. വിവിധ വകുപ്പുകളിലെ ജില്ല മേധാവികള്‍, ബാങ്ക് മേധാവികള്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

