Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുറത്തിക്കുടിയിലേക്ക്​...

കുറത്തിക്കുടിയിലേക്ക്​ വൈദ്യുതിബന്ധം 30 ദിവസത്തിനുശേഷം പുനഃസ്ഥാപിച്ചു

text_fields
bookmark_border
അടിമാലി: കുറത്തിക്കുടി ആദിവാസി സങ്കേതത്തിൽ തകരാറിലായ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. ഇടിമിന്നലി​െനത്തുടർന്ന് പെരുമ്പൻകുത്ത്​-കുറത്തിക്കുടി 11 കെ.വി ഭൂഗർഭ കേബിൾ തകരാറിലായതോടെയാണ് കുറത്തിക്കുടി, കാട്ടുകുടി മേഖലകളിലേക്ക്​ വൈദ്യുതി നിലച്ചത്​. വിശദ പരിശോധനയിൽ നിബിഡവനത്തിനുള്ളിൽ മൂന്നിടത്ത് കേബിൾ തകരാറിലായതായി കണ്ടെത്തുകയായിരുന്നു. വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ 100 മീറ്റർ നീളത്തിൽ ഭൂഗർഭ കേബിൾ മാറ്റിസ്ഥാപിച്ചു. അഞ്ച് കേബിൾ ജോയൻറുകൾ സ്ഥാപിക്കുകയും ചെയ്യേണ്ടിവന്നു. വന്യജീവി ശല്യവും പ്രതികൂല കാലാവസ്ഥയുമുൾപ്പെടെ നിരവധി പ്രതിബന്ധങ്ങൾ അതിജീവിച്ചാണ് ചിത്തിരപുരം സെക്​ഷനിലെ ജീവനക്കാർ ഈ ദൗത്യം പൂർത്തിയാക്കിയത്. നിബിഡവനത്തിലൂടെ നാലര കി.മീ. ഭൂഗർഭ കേബിളിട്ടാണ് ഈ ഭാഗത്തേക്ക് കെ.എസ്.ഇ.ബി വൈദ്യുതി എത്തിക്കുന്നത്. കുറത്തിക്കുടി, കാട്ടുകുടി മേഖലകളിലായി രണ്ട് ട്രാൻസ്ഫോർമറും സ്ഥാപിച്ചിട്ടുണ്ട്. ആകെ 230 വീടാണ് ആദിവാസി മേഖലയിലുള്ളത്. 30 ദിവസത്തിലേറെയായി കുറത്തിക്കുടി ഇരുട്ടിലായിരുന്നു. ഇതോടെ ഓൺലൈൻ പഠനം മുടങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story