Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2021 5:31 AM IST Updated On
date_range 14 Feb 2021 5:31 AM ISTമുല്ലപ്പെരിയാർ ഉന്നതാധികാര സമിതി 19ന് അണക്കെട്ട് സന്ദർശിക്കും
text_fieldsbookmark_border
കുമളി: ഒരു വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം സുപ്രീംകോടതി നിയോഗിച്ച മുല്ലപ്പെരിയാർ ഉന്നതാധികാര സമിതി ഈ മാസം 19 ന് അണക്കെട്ട് സന്ദർശിക്കും. ചെയർമാൻ കേന്ദ്ര ജലവിഭവ വകുപ്പിലെ ചീഫ് എൻജിനീയർ ഗുൽഷൻ രാജ്, കേരളത്തിൻെറ പ്രതിനിധി ജലവിഭവ വകുപ്പ് ആഭ്യന്തര വിജിലൻസ് അഡീഷനൽ സെക്രട്ടറി ടി.കെ. ജോസ്, തമിഴ്നാട് പൊതുമരാമത്ത് സെക്രട്ടറി മണി വാസൻ എന്നിവരാണ് മൂന്നംഗ ഉന്നതാധികാര സമിതിയിലുള്ളത്. കഴിഞ്ഞ വർഷം ജനുവരി 28നാണ് ഉന്നതാധികാര സമിതി ഏറ്റവും ഒടുവിൽ അണക്കെട്ട് സന്ദർശിച്ചത്. അന്ന് 118. 30 അടിയായിരുന്നു ജലനിരപ്പ്. ഇപ്പോൾ അണക്കെട്ടിൽ 129.90 അടി ജലമാണുള്ളത്. അണക്കെട്ടിൽ സിമൻറ് പ്രഷർ ഗ്രൗട്ടിങ് നടത്താൻ അനുമതി തേടി തമിഴ്നാട് ശ്രമം തുടരുന്നതിനിടെയാണ് ഉന്നതാധികാര സമിതി സന്ദർശനം. കഴിഞ്ഞ സന്ദർശനവേളയിൽ ബേബി ഡാം ബലപ്പെടുത്തുന്നതിനായുള്ള അനുമതിക്കായി തമിഴ്നാട് ശ്രമം നടത്തിയിരുന്നു. ഇതിന് അണക്കെട്ടിന് സമീപത്തെ 23 മരങ്ങൾ മുറിച്ചുനീക്കേണ്ടതുണ്ട്. കടുവ സങ്കേതമായതിനാൽ മരം മുറിക്കുന്നതിന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നൽകേണ്ടത്. അണക്കെട്ടിലേക്ക് വൈദ്യുതി എത്തിക്കണമെന്ന തമിഴ്നാടിൻെറ ആവശ്യം കേരളം നടപ്പാക്കിയെങ്കിലും അണക്കെട്ടിലെ സ്പിൽവേ ഷട്ടർ പ്രവർത്തിപ്പിക്കാൻ മാന്വൽ നൽകണമെന്ന കേരളത്തിൻെറ ആവശ്യം നടപ്പാക്കാൻ തമിഴ്നാട് തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story