Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമുല്ലപ്പെരിയാർ...

മുല്ലപ്പെരിയാർ ഉന്നതാധികാര സമിതി 19ന് അണക്കെട്ട് സന്ദർശിക്കും

text_fields
bookmark_border
കുമളി: ഒരു വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം സുപ്രീംകോടതി നിയോഗിച്ച മുല്ലപ്പെരിയാർ ഉന്നതാധികാര സമിതി ഈ മാസം 19 ന് അണക്കെട്ട് സന്ദർശിക്കും. ചെയർമാൻ കേന്ദ്ര ജലവിഭവ വകുപ്പിലെ ചീഫ് എൻജിനീയർ ഗുൽഷൻ രാജ്, കേരളത്തി​ൻെറ പ്രതിനിധി ജലവിഭവ വകുപ്പ് ആഭ്യന്തര വിജിലൻസ് അഡീഷനൽ സെക്രട്ടറി ടി.കെ. ജോസ്, തമിഴ്നാട് പൊതുമരാമത്ത് സെക്രട്ടറി മണി വാസൻ എന്നിവരാണ് മൂന്നംഗ ഉന്നതാധികാര സമിതിയിലുള്ളത്. കഴിഞ്ഞ വർഷം ജനുവരി 28നാണ് ഉന്നതാധികാര സമിതി ഏറ്റവും ഒടുവിൽ അണക്കെട്ട് സന്ദർശിച്ചത്. അന്ന് 118. 30 അടിയായിരുന്നു ജലനിരപ്പ്. ഇപ്പോൾ അണക്കെട്ടിൽ 129.90 അടി ജലമാണുള്ളത്. അണക്കെട്ടിൽ സിമൻറ് പ്രഷർ ഗ്രൗട്ടിങ്​ നടത്താൻ അനുമതി തേടി തമിഴ്നാട് ശ്രമം തുടരുന്നതിനിടെയാണ് ഉന്നതാധികാര സമിതി സന്ദർശനം. കഴിഞ്ഞ സന്ദർശനവേളയിൽ ബേബി ഡാം ബലപ്പെടുത്തുന്നതിനായുള്ള അനുമതിക്കായി തമിഴ്നാട് ശ്രമം നടത്തിയിരുന്നു. ഇതിന് അണക്കെട്ടിന് സമീപത്തെ 23 മരങ്ങൾ മുറിച്ചുനീക്കേണ്ടതുണ്ട്. കടുവ സങ്കേതമായതിനാൽ മരം മുറിക്കുന്നതിന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നൽകേണ്ടത്. അണക്കെട്ടിലേക്ക് വൈദ്യുതി എത്തിക്കണമെന്ന തമിഴ്നാടി​ൻെറ ആവശ്യം കേരളം നടപ്പാക്കിയെങ്കിലും അണക്കെട്ടിലെ സ്പിൽവേ ഷട്ടർ പ്രവർത്തിപ്പിക്കാൻ മാന്വൽ നൽകണമെന്ന കേരളത്തി​ൻെറ ആവശ്യം നടപ്പാക്കാൻ തമിഴ്നാട് തയാറായിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story