Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 5:29 AM IST Updated On
date_range 11 May 2022 5:29 AM ISTഭക്ഷ്യസുരക്ഷ വിഭാഗത്തിെൻറ പരിശോധന വഴിപാടെന്ന്
text_fieldsbookmark_border
ഭക്ഷ്യസുരക്ഷ വിഭാഗത്തിൻെറ പരിശോധന വഴിപാടെന്ന് നെടുങ്കണ്ടം: ഉടുമ്പന്‍ചോല ഭക്ഷ്യസുരക്ഷ വിഭാഗത്തിൻെറ പരിശോധന വഴിപാടെന്ന് വിമർശനം. താലൂക്കിൻെറ വിവിധ ഭാഗങ്ങളില്‍ പരിശോധന ശക്തമാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍, മായംകലര്‍ന്ന പച്ചമീന്‍ ഉള്‍പ്പെടെ ഭക്ഷ്യവസ്തുക്കളുടെ വില്‍പന പൊടിപൊടിക്കുകയാണ്. ഇവര്‍ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുക്കുന്ന വില്‍പന ശാലയുടെയോ ഉടമകളുടെയോ വിവരങ്ങളും തുടര്‍ നടപടികളും വെളിപ്പെടുത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. പഴകിയതും രാസവസ്തുക്കള്‍ അടങ്ങിയതുമായ പച്ചമീന്‍ മാത്രമല്ല പഴക്കംചെന്ന ഇറച്ചിയും ഹോട്ടലുകളില്‍ ദിവസങ്ങളോളം പഴക്കമുള്ള ഭക്ഷണവും വില്‍പന നടത്തുന്നതായും പറയുന്നു. രാസവസ്തുക്കള്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും വിപണിയിൽ സുലഭമാണ്. തൂക്കുപാലം മേഖലയില്‍ ഒരുമാസത്തിനിടെ പച്ചമീന്‍ കഴിച്ച് പൂച്ചകള്‍ കൂട്ടത്തോടെ ചാകുകയും മീന്‍കറി കഴിച്ചവർക്ക് ശാരീരികാസ്വസ്ഥതകൾ അനുഭവപ്പെടുകയും ചെയ്തിരുന്നു. തമിഴ്‌നാട്ടില്‍നിന്ന് ഗുണനിലവാരം കുറഞ്ഞ മീനും ഇറച്ചിയുമടക്കം ഭക്ഷ്യവസ്തുക്കൾ അതിര്‍ത്തി കടത്തി കൊണ്ടുവന്ന് വില്‍ക്കുന്നതിനെതിരെ നിരവധിപേര്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story