Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമാറ്റമില്ലാതെ...

മാറ്റമില്ലാതെ ഇരുമ്പുപാലത്തിന്‍റെ തലവര

text_fields
bookmark_border
മാറ്റമില്ലാതെ ഇരുമ്പുപാലത്തിന്‍റെ തലവര
cancel
അടിമാലി: സര്‍ക്കാറുകള്‍ മാറിമാറി വരുമ്പോഴും വികസനമില്ലാതെ കിടക്കുകയാണ് ഇരുമ്പുപാലം. വിനോദസഞ്ചാരികളടക്കം നൂറുകണക്കിന് ആളുകളെത്തുന്ന ഇരുമ്പുപാലത്ത് പൊതുശൗചാലയം ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. മഴപെയ്​താല്‍ വെള്ളം കയറുന്ന ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുപോലും സൗകര്യമില്ല. അടിമാലി പഞ്ചായത്തിലെ രണ്ടാമത്തെ പട്ടണമായി വളര്‍ന്ന ഇരുമ്പുപാലത്ത് പൊലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിക്കണമെന്ന അവശ്യത്തോടും അധികൃതര്‍ അവഗണന തുടരുന്നു. കുടിവെള്ളമില്ലാത്തതും ദുരിത തീവ്രത വർധിപ്പിക്കുന്നു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലിയില്‍നിന്ന്​ 10 കിലോമീറ്റര്‍ ദൂരമാണ് ഇരുമ്പുപാലത്തിനുള്ളത്. നേര്യമംഗലത്തിനും അടിമാലിക്കുമിടയില്‍ 35 കിലോമീറ്റര്‍ ചുറ്റളവിലെ പ്രധാന പട്ടണവും ഇരുമ്പുപാലമാണ്. ഭാവിയില്‍ വാളറ പഞ്ചായത്ത് രൂപവത്​കരിച്ചാല്‍ ആസ്ഥാനമായി പരിഗണിക്കുന്ന ഇവിടം അടിസ്ഥാന സൗകര്യങ്ങളിൽ വളരെ പിന്നാക്കമാണ്​. വിനോദ സഞ്ചാരികളുടെ ഇടത്താവളം എന്നത് പരിഗണിക്കാവുന്ന പ്രധാന ഘടകമെങ്കിലും ഇത്തരത്തില്‍ വികസനമെത്തിക്കാനും അധികൃതര്‍ ഒരുക്കമല്ല. മാമലക്കണ്ടം, പഴംബ്ലിച്ചാല്‍, പടിക്കപ്പ്, ഒഴുവത്തടം, ചില്ലിത്തോട്, കട്ടമുടി, മുടിപ്പാറച്ചാല്‍, മുനിയറച്ചാല്‍, പന്ത്രണ്ടാംമൈല്‍ തുടങ്ങി നിരവധി സ്ഥലങ്ങളുടെ സംഗമ കേന്ദ്രം കൂടിയായ ഇരുമ്പുപാലത്ത്​ ടാക്‌സി സ്റ്റാ​ൻഡോ സ്വകാര്യ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ്​ സൗകര്യമോ ഇല്ല. ലഹരിസംഘങ്ങൾ സജീവമായ ഇരുമ്പുപാലത്ത് പൊലീസ് സേനയുടെ സാന്നിധ്യം പരിമിതമാണ്. വിദൂരസ്ഥലങ്ങളില്‍ നിന്നുപോലും കഞ്ചാവ്​ തേടി ഇരുമ്പുപാലത്ത് എത്തുന്നവരുണ്ട്. ഇതുസംബന്ധിച്ച് വിവരം നല്‍കിയാല്‍ വിവരം നല്‍കുന്നവര്‍ പ്രതിസ്ഥാനത്ത് എത്തുന്ന അവസ്ഥയായതിനാൽ നാട്ടുകാരും മൗനത്തിലാണ്. മൂന്നുതവണ പൊതു കംഫര്‍‌ട്ട്​സ്റ്റേഷന് പണം അനുവദിച്ചെങ്കിലും സ്ഥലം ലഭ്യമാകുന്നില്ലെന്നാണ് അധികൃതരുടെ പറയുന്നത്​. എന്നാല്‍, ഇരുമ്പുപാലത്തിന്‍റെ വികസനമല്ല സ്വന്തം നേട്ടമാണ് ജനപ്രതിനിധികള്‍ക്ക് താൽപര്യമെന്നും അടിമാലി പഞ്ചായത്ത് ഭരണസമിതിയിലടക്കം മുഖ്യസ്ഥാനത്തുള്ള മേഖലയിലെ ജനപ്രതിനിധികൾ പ്രദേശത്തോട്​ മുഖം തിരിക്കുകയാണെന്നും വ്യാപാരികളും നാട്ടുകാരും പറയുന്നു. ചില്ലിത്തോട് സ്‌കൂൾ അപ്‌ഗ്രേഡ് ചെയ്ത് ഹൈസ്‌കൂളാക്കാനോ ഇരുമ്പുപാലത്ത് ആശുപത്രി തുടങ്ങാനോ ജനപ്രതിനിധികള്‍ക്ക് താൽപര്യമില്ല. ഓടകളില്ലാത്തതിനാല്‍ കഴിഞ്ഞ കാലവര്‍ഷത്തില്‍ നാലുതവണയാണ് ഇരുമ്പുപാലം വെള്ളത്തില്‍ മുങ്ങിയത്. വലിയ നഷ്ടമാണ് ഇതുവഴി വ്യാപാരികള്‍ക്കുണ്ടായത്. idl adi 1 irumbupalam ഇരുമ്പുപാലം ടൗണ്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story