Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2022 5:28 AM IST Updated On
date_range 5 April 2022 5:28 AM ISTപഴവിപണി സജീവം
text_fieldsbookmark_border
-റമദാൻ വിശേഷം- തൊടുപുഴ: വേനലിനൊപ്പം റമദാൻ കൂടി എത്തിയതോടെ പഴ വിപണി ഉണർന്നു. റമദാൻ മാസം പഴവർഗ വിപണിക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്നാൽ, കഴിഞ്ഞ രണ്ടുവർഷമായി കോവിഡ് സാഹചര്യം വിപണിയെ പിന്നോട്ടടിച്ചിരുന്നു. ഇക്കുറി ആവശ്യക്കാർ കൂടിയതോടെ വിപണി സജീവമായിട്ടുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. പഴ വിപണിയിൽ വില അൽപം വർധിച്ചിട്ടുണ്ട്. സീസൺ അവസാനിക്കാറായതോടെ ഓറഞ്ച് വില നൂറിന് മുകളിലാണ്. ആപ്പിൾ 180 മുതൽ 200 വരെയാണ്. ഇനങ്ങളുടെ വ്യത്യസ്തതയനുസരിച്ച് വിലയും ഏറിയും കുറഞ്ഞുമിരിക്കും. മുന്തിരി (സീഡ്ലെസ്) 140 ഉം പച്ചമുന്തിരി 100 ലുമാണ് വിൽപന. 49 രൂപ വിലയുണ്ടായിരുന്ന ഞാലിപ്പൂവൻ പഴത്തിന് 60 രൂപയിലെത്തി. തണ്ണിമത്തൻ വില കിലോ 20ൽനിന്ന് അൽപം ഉയർന്നിട്ടുണ്ട്. മാമ്പഴങ്ങളും വിപണിയിലേക്ക് കൂടുതലായി എത്തിത്തുടങ്ങിയിട്ടുണ്ട്. വിലയിൽ വർധനയുണ്ടെങ്കിലും കച്ചവടം സജീവമാണെന്ന് കച്ചവടക്കാർ പറയുന്നു. കൂടുതൽ സ്റ്റോക്കെത്തുന്നതോടെ വിലയിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. TDL PAZHAKKADA തൊടുപുഴ നഗരത്തിലെ ഒരു പഴക്കട
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story