Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകൃഷിവകുപ്പ് അനുവദിച്ച...

കൃഷിവകുപ്പ് അനുവദിച്ച തുക വകമാറ്റിയതായി ആക്ഷേപം

text_fields
bookmark_border
കൃഷിവകുപ്പ് അനുവദിച്ച തുക വകമാറ്റിയതായി ആക്ഷേപം
cancel
-കരാറുകാരന്‍ ബില്ല് മാറാൻ എത്തിയപ്പോൾ ഫണ്ടില്ലെന്ന് പഞ്ചായത്ത് അടിമാലി: മുട്ടുകാട് പാടശേഖരത്തിനായി കൃഷിവകുപ്പ് അനുവദിച്ച ലക്ഷങ്ങള്‍ പഞ്ചായത്ത് വകമാറ്റിയതായി ആക്ഷേപം. മഴക്കാലത്ത് പാടശേഖരത്തില്‍ വെള്ളം കയറുന്നത് തടയാൻ കനാല്‍ നിർമാണത്തിനാണ്​ ഫണ്ട്​ അനുവദിച്ചത്​. കരാറുകാരന്‍ ബില്ല് മാറാൻ എത്തിയപ്പോഴാണ് ഫണ്ടില്ലെന്ന് പഞ്ചായത്ത് വ്യക്തമാക്കിയത്. ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ മുട്ടുകാട്ടില്‍ നൂറ്റമ്പതോളം കര്‍ഷകരാണ് നെല്‍കൃഷി ചെയ്യുന്നത്. എന്നാല്‍, മഴക്കാലമാകുന്നതോടെ പാടശേഖരത്തിന് നടുവിലൂടെ ഒഴുകുന്ന തോട് കരകവിഞ്ഞ് എക്കല്‍ മണ്ണും ചളിയും പാടശേഖരത്തില്‍ നിറഞ്ഞ് കൃഷി നശിക്കുന്നത് പതിവാണ്. ഇതിന് പരിഹാരം കാണാനാണ് തോടിന്‍റെ ഇരുവശവും കരിങ്കല്‍ ഭിത്തി നിർമിക്കാൻ 49,75,000 രൂപ അനുവദിച്ചത്. തുടര്‍ന്ന് ടെൻഡര്‍ നടപടി പൂര്‍ത്തീകരിച്ച് കരാറുകാരന്‍ നിർമാണ പ്രവര്‍ത്തനവും ആരംഭിച്ചു. പകുതിയോളം നിർമാണം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ 20 ലക്ഷത്തിന്‍റെ ബില്ല് മാറുന്നതിനായെത്തിയപ്പോഴാണ്​ പഞ്ചായത്ത് ഫണ്ടില്ലെന്നും അനുവദിച്ച തുക വകമാറ്റി ചെലവഴിച്ചതായും അറിയുന്നത്. ഇതോടെ കരാറുകാരന്‍ നിർമാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി​. പഞ്ചായത്തിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് പാടശേഖര സമിതിയും രംഗത്തെത്തി. എന്നാല്‍, കല്‍ക്കെട്ട് പൂര്‍ത്തിയാകാത്തതിനാല്‍ ഇത്തവണയും മഴക്കാലമെത്തുന്നതോടെ പാടശേഖരത്തില്‍ എക്കല്‍ മണ്ണും ചളിയും നിറയും. അതുകൊണ്ടുതന്നെ കൃഷി ആരംഭിക്കണോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍. idl adi 2 padasekaram ചിത്രം - മുട്ടുകാട് പാടശേഖരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story