Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2022 5:28 AM IST Updated On
date_range 20 March 2022 5:28 AM ISTഇടുക്കിയിൽ വന്നിട്ട് ഇടക്കിട്ട് പോകല്ലേ...
text_fieldsbookmark_border
P/4 lead... തൊടുപുഴ: ഇടുക്കി ജില്ലയിലേക്ക് നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരെ തോന്നുംപോലെ സ്ഥലംമാറ്റുന്നതിന് കടിഞ്ഞാണിട്ട് സർക്കാർ. തങ്ങളുടെ ചുമതലയിലുള്ള പദ്ധതികൾ ഇടക്കിട്ട് ഉദ്യോഗസ്ഥർ ജില്ല വിടുന്ന പ്രവണത തടയുന്നത് സംബന്ധിച്ച കർശന നിർദേശങ്ങൾ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് പുറത്തിറക്കി. ഉദ്യോഗസ്ഥരുടെ അടിക്കടിയുള്ള സ്ഥലംമാറ്റം വികസന പദ്ധതികളുടെ നടത്തിപ്പിനെ ബാധിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇടുക്കിക്ക് പുറമെ വയനാട്, കാസർകോട് ജില്ലകൾക്കും നിർദേശം ബാധകമാണ്. ഇടുക്കി ജില്ലയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് വികസന പദ്ധതികൾ വിജയരമായി പൂർത്തിയാകുന്നതുവരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജില്ലയിൽ തുടരണമെന്ന് അഡീഷനൽ ചീഫ് സെക്രട്ടറി ആഷ തോമസ് പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു. ഉദ്യോഗസ്ഥർ അടിക്കടി സ്ഥലംമാറ്റപ്പെടുന്നത് പദ്ധതികളുടെ സുഗമമായ നടത്തിപ്പിനെ ഗുരുതരമായി ബാധിക്കുന്നു. ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിൽ വിവിധ വകുപ്പുകളിൽ നിയമനം ലഭിക്കുന്ന ജീവനക്കാർ ഉടൻ അവധിയിൽ പോകുന്ന പ്രവണത വ്യാപകമാണ്. അവശ്യ തസ്തികകളിൽ ജീവനക്കാർ ഇല്ലാത്തുമുലം പദ്ധതികൾ നടപ്പാക്കാൻ വലിയ കാലതാമസം നേരിടുന്നതായി ഇടുക്കി പാക്കേജ് നടത്തിപ്പ് സംബന്ധിച്ച അവലോകനയോഗം വിയിരുത്തിയിരുന്നു. പദ്ധതി നിർവഹണത്തിന് അനുയോജ്യരായ ഉദ്യോഗസ്ഥരെ കണ്ടെത്തുകയും പ്രസ്തുത പദ്ധതിയുടെ ആവശ്യകത അടിസ്ഥാനമാക്കി ജില്ലയിൽ അവരുടെ സേവനകാലാവധി നിശ്ചയിക്കുകയും വേണമെന്നാണ് നിർദേശം. ഈ കാലാവധി പൂർത്തിയാകുന്നതുവരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ജില്ലയിൽ തുടരണം. ഇതുസംബന്ധിച്ച നിർദേശം അടങ്ങിയ നിയമന ഉത്തരവ് പുറപ്പെടുവിക്കാനും വകുപ്പ് തലവന്മാരോട് നിർദേശിച്ചിട്ടുണ്ട്. ഇതര ജില്ലകളിൽനിന്നെത്തുന്ന ഉദ്യോഗസ്ഥർ എത്രയും വേഗം സ്ഥലംമാറ്റം വാങ്ങിപ്പോകുകയും ഇതുമൂലം നിരവധി വികസന പദ്ധതികൾ കടലാസിലൊതുങ്ങുകയും അല്ലെങ്കിൽ പാതിവഴിയിലാകുകയും ചെയ്യുന്ന സാഹചര്യം നിലനിൽക്കുന്ന ഇടുക്കി പോലുള്ള ജില്ലയിൽ പുതിയ തീരുമാനം ഏറെ ഗുണംചെയ്യുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. -------- ആധുനികതയുമായുള്ള ഏറ്റുമുട്ടൽ ഗോത്രസമൂഹത്തിന്‍റെ വെല്ലുവിളി -എം.പി. മത്തായി തൊടുപുഴ: ലോകത്താകെ ഗോത്രവർഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആധുനികതയുമായുള്ള ഏറ്റമുട്ടലാണെന്ന് ഗാന്ധിയൻ ചിന്തകൻ പ്രാഫ. എം.പി. മത്തായി. ആധുനികതയെന്നാൽ പാശ്ചാത്യ ആധുനികതയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. പുഷ്പമ്മ എഴുതിയ 'കൊളുക്കൻ' നോവലിനെ ആസ്പദമാക്കി സംഘടിപ്പിച്ച ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം സ്വത്വം നിലനിർത്തി ഏങ്ങനെയാണ് ആധുനികവത്കരിക്കുക എന്നതാണ് ഗോത്രജനത നേരിടുന്ന വെല്ലുവിളി. സൃഷ്ടിപരമായ സംഘർഷത്തിൽനിന്നാണ് നല്ല കൃതികൾ രൂപപ്പെടുന്നത്. അത്തരമൊരു സംഘർഷത്തിന്‍റെ സൂചന 'കൊളുക്കൻ' നോവലിൽ കാണാമെന്നും എം.പി. മത്തായി പറഞ്ഞു. നോവലിസ്റ്റ് പുഷ്പമ്മയെ എം.പി. മത്തായി പൊന്നാട അണിയിച്ച് ആദരിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ എം.ജെ. ബാബു അധ്യക്ഷതവഹിച്ചു. നോവലിസ്റ്റ് പുഷ്പമ്മ, ആദിവാസി-ദലിത് ചിന്തകൻ കെ.എം. സലിംകുമാർ, ഡയറ്റ് പ്രിൻസിപ്പൽ ലോഹിതദാസ്, മനോജ് കൊക്കാട്, ഗാന്ധിദർശൻ സമിതി ജില്ല സെക്രട്ടറി പി.എൻ. ശ്രീനിവാസൻ നായർ, കെ.എം. സുലൈമാൻ എന്നിവർ സംസാരിച്ചു. ----- TDL Novel charcha 'കൊളുക്കൻ' നോവൽ ചർച്ചയിൽ നോവലിസ്റ്റ് പുഷ്പമ്മയെ പ്രഫ. എം.പി. മത്തായി പൊന്നാട അണിയിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story