Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:31 AM IST Updated On
date_range 16 March 2022 5:31 AM ISTറോഡിന് സംരക്ഷണഭിത്തിയില്ല; വണ്ണപ്പുറം-വെൺമണി റൂട്ടിൽ അപകടം പതിവാകുന്നു
text_fieldsbookmark_border
വണ്ണപ്പുറം: വണ്ണപ്പുറം- വെൺമണി റൂട്ടിൽ വാഹനാപകടങ്ങൾ പെരുകുന്നു. കള്ളിപ്പാറ മുതൽ ആറോളം ഹെയർപിൻ വളവുകളകണ് ഈ റൂട്ടിലുള്ളത്. കുത്തിറക്കവും കൊടുംവളവുകളും പ്രദേശത്ത് അപകടം വർധിപ്പിക്കുകയാണ്. കഴിഞ്ഞദിവസം നിയന്ത്രണം നഷ്ടപ്പെട്ട കെ.എസ്.ആർ.ടി.സി ബസ് ക്രാഷ് ബാരിയറിൽ ഇടിച്ചുനിന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. അമ്പതോളം യാത്രക്കാർ ഈ ബസിൽ ഉണ്ടായിരുന്നു. വണ്ണപ്പുറം-വെൺമണി റൂട്ടിൽ റോഡിന് സംരക്ഷണഭിത്തിയോ അപകട മുന്നറിയിപ്പ് കാണിക്കുന്ന ഒരുവിധ ബോർഡുകളോ നിലവിലില്ല. കമ്പകക്കാനം മുതൽ കള്ളിപ്പാറ വരെയുള്ള ഭാഗങ്ങളിൽ റോഡിൻെറ ഇരുവശങ്ങളും കാണാൻ പറ്റാത്ത വിധത്തിൽ കാട്ടുപള്ളകൾ നിറഞ്ഞുകിടക്കുകയാണ്. ജീവൻ പണയംവെച്ചുകൊണ്ടുള്ള യാത്രയാണ് ഈ റൂട്ടിലൂടെയെന്നാണ് യാത്രക്കാർ പറയുന്നത്. രാത്രിയായാൽ വെളിച്ചമില്ലാത്തതും ദുരിതം വിതക്കുന്നുണ്ട് . അടിയന്തരമായി റോഡിന് വീതികൂട്ടുകയും സംരക്ഷണഭിത്തി നിർമിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. TDL axident വണ്ണപ്പുറം-വെൺമണി റൂട്ടിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story