Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:35 AM IST Updated On
date_range 13 March 2022 5:35 AM ISTനച്ചാർ പുഴയോരം സംരക്ഷിക്കണം
text_fieldsbookmark_border
മൂലമറ്റം: പ്രളയജലത്തിൽ ഒലിച്ചുപോയ നച്ചാർ പുഴയുടെ ഓരം കെട്ടി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ, നവംബർ മാസങ്ങളിലെ മഴവെള്ളപ്പാച്ചിലിലാണ് നച്ചാർ പുഴയിലൂടെ പ്രളയജലം ഒഴുകിയെത്തിയതും സമീപങ്ങളിലെ വീടും പുഴയോരവും തകർന്നുവീണതും. ശക്തിയായി പെയ്ത മഴയിൽ നച്ചാർ പുഴയിലൂടെ ഒഴുകിയെത്തിയ പ്രളയജലം താഴ്വാരം കോളനിയിലേക്ക് ഇരച്ചുകയറിയതോടെ ഏഴ് വീടുകൾ വാസയോഗ്യമല്ലാതാവുകയും നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും മറ്റ് വീടുകളുടെ അടിത്തറ ഉൾപ്പെടെ ഒഴുകിപ്പോവുകയും ചെയ്തു. വീട് പൂർണമായി തകർന്നവർ വാടക വീടുകളിലേക്ക് മാറിത്താമസിച്ചു. എന്നാൽ, നേരിയ കേടുപാടുകൾ സംഭവിച്ച വീട്ടുകാർ അവിടങ്ങളിൽ തന്നെ കഴിഞ്ഞുകൂടുകയാണ്. അടിത്തറ ഉൾപ്പെടെ ഒലിച്ചുപോയ വീടുകളിൽ കഴിയുന്നവരും ഉണ്ട്. ചില വീടുകളുടെ സംരക്ഷണഭിത്തി ഏത് സമയവും നച്ചാർ പുഴയിൽ പതിക്കാവുന്ന അവസ്ഥയിലാണ്. പുഴയോരങ്ങളിലെ റോഡുകളുടെ അവസ്ഥയും സമാനമണ്. പാതിയിടിഞ്ഞുവീണ റോഡുകളുടെ ബാക്കിഭാഗം ഏതുസമയവും നിലംപൊത്താവുന്ന അവസ്ഥയാണ്. 25 കുടുംബങ്ങളാണ് താഴ്വാവാരം കോളനിയിൽ താമസിക്കുന്നത്. പട്ടയമില്ലാത്ത ഇവർക്ക് കൈവശരേഖ മാത്രമാണ് ഉള്ളത്. കൂലിപ്പണിയും മറ്റുമായി ജീവിക്കുന്ന ഇവർക്ക് പ്രളയത്തിൽ തകർന്ന വീടും സംരക്ഷണഭിത്തിയും കെട്ടാനുള്ള ശേഷി നിലവിലില്ല. നച്ചാർ പുഴയുടെ ഓരം ഉയർത്തിക്കെട്ടിയാലെ കോളനി വാസികളെ സംരക്ഷിക്കാൻ കഴിയൂ. tdl moolamattom പ്രളയത്തിൽ കുത്തിയൊലിച്ചുപോയ നച്ചാർ പുഴയുടെ തീരത്തെ അപകടാവസ്ഥയിലായ വീട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story