Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:36 AM IST Updated On
date_range 5 March 2022 5:36 AM ISTയുദ്ധഭൂമിയിൽനിന്ന് നാടിന്‍റെ സ്നേഹവലയത്തിലേക്ക് സിമിയ
text_fieldsbookmark_border
പീരുമേട്: വെടിയൊച്ച നിറഞ്ഞ യുദ്ധഭൂമിയിൽനിന്ന് നാട്ടിലെത്തിയതിന്‍റെ ആശ്വാസത്തിലാണ് സിമിയ രാജു. കുട്ടിക്കാനം മേരിഭവനിൽ രാജുവിന്‍റെയും ശാന്തിയുടെയും ഏകമകളായ സുമിയ ഒഡേസ നാഷനൽ മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ നാലാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയാണ്. ഫെബ്രുവരി 15നുശേഷം യുദ്ധമുണ്ടാകുമെന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും ഒഡേസയിൽ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന വിശ്വാസത്തിലായിരുന്നു. എന്നാൽ, പൊടുന്നനെ സ്ഥിതി മാറി. ഫെബ്രുവരി 22ന് താമസ സ്ഥലത്തിന് മൂന്ന് കി.മീ. അകലെ ഉഗ്രശബ്ദത്തോടെ ബോംബ് വീണു. ഇതിന്‍റെ പ്രകമ്പനം സുമിയ താമസിക്കുന്ന സ്ഥലത്തും ഉണ്ടായി. ഒഡേസയിൽ ബങ്കറുകൾ ഇല്ലാത്തതിനാൽ സുരക്ഷിത സ്ഥലത്തേക്ക് മാറാൻ സാധിച്ചില്ല. തുടർന്ന് ഒപ്പം ഉണ്ടായിരുന്ന ഏഴ് കുട്ടികൾക്കൊപ്പം സഹപാഠിയുടെ വീട്ടിലേക്ക് മാറി. 26 ന് ബസ് മാർഗം മൾഡോവിലെത്തി. ഇവിടെ പ്രദേശവാസികൾ ഭക്ഷണവും പുതപ്പും നൽകി സഹായിച്ചു. നാല് ഡിഗ്രി സെൽഷ്യസിലെ തണുപ്പിൽ അവിടെ രണ്ട് ദിവസം കഴിച്ചുകൂട്ടി. വീണ്ടും ബസ് മാർഗം റുമേനിയയിലെത്തി. അവിടെനിന്ന് വ്യോമസേന വിമാനത്തിൽ ഡൽഹിയിൽ കേരള ഹൗസിലെത്തി. തുടർന്ന് കൊച്ചിയിലും വ്യാഴാഴ്ച രാത്രി 11ന് കുട്ടിക്കാനത്തെ വീട്ടിലുമെത്തി. ചിത്രവിവരണം idl_ pmd - 1 സിമിയയും കുടുംബവും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
