Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2022 5:28 AM IST Updated On
date_range 8 Feb 2022 5:28 AM ISTവട്ടിപ്പലിശ സംഘങ്ങൾ ഹൈറേഞ്ചിൽ പിടിമുറുക്കുന്നു
text_fieldsbookmark_border
പീരുമേട്, പാമ്പനാർ, ഏലപ്പാറ, കുട്ടിക്കാനം, വാഗമൺ മേഖലകളിൽ തമിഴ് സംഘങ്ങൾ പിടിമുറുക്കുന്നു പീരുമേട്: തമിഴ്നാട്ടിൽനിന്നുള്ള . സാധാരണക്കാരും ചെറുകിട കച്ചവടക്കാരുമാണ് ഇരകൾ. നാട്ടിൻപുറങ്ങളിലെ ബ്ലേഡ് പലിശക്കാർക്ക് ഓപറേഷൻ കുബേരയിൽ പിടിവീണതിനാൽ അവസരം മുതലെടുത്താണ് തമിഴ്നാട് സംഘങ്ങൾ സജീവമായത്. 9,000 രൂപക്ക് 10,000 തിരിച്ചുനൽകണം എന്നതാണ് വ്യവസ്ഥ. വ്യാപാരികളും ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവരും ദിവസ തിരിച്ചടവുകളായാണ് പണം മടക്കിനൽകുന്നത്. എന്നാൽ, കൂലിപ്പണിക്കാർ ഉൾപ്പെടെയുള്ളവർക്ക് ഞായറാഴ്ചയാണ് തിരിച്ചടവ് ദിവസം. ഇരുചക്രവാഹനങ്ങളിൽ വീടുകളിലെത്തി പണം പിരിക്കും. ഇതിനായി പ്രത്യേകം കാർഡുകളും ഉണ്ട്. പീരുമേട്, പാമ്പനാർ, ഏലപ്പാറ, കുട്ടിക്കാനം, വാഗമൺ തുടങ്ങിയ മേഖലകളിലെല്ലാം വട്ടിപ്പലിക്കാരുടെ പ്രവർത്തനം ശക്തമാണ്. പ്രാദേശികമായി ഇവരെ സഹായിക്കുന്നതിന് ഇടനിലക്കാരും പണം പിരിച്ചുനൽകുന്നു. പത്തനംതിട്ട, കോട്ടയം ജില്ലകളിൽനിന്നാണ് ഇവർ പണം നൽകാനും പിരിവിനും എത്തുന്നത്. തമിഴ്നാട്ടിൽ നിന്നെത്തിയ ഇവർ ഈ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് താമസിച്ച് പ്രവർത്തനം നടത്തുകയാണ്. കൊള്ളപ്പലിശക്ക് പണം കടംനൽകി തിരിച്ചുവാങ്ങുമ്പോഴും ഇവരുടെ രാഷ്ട്രീയ സ്വാധീനത്തിൽ നിയമനടപടികൾ ഉണ്ടാകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story