Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅടിമാലി താലൂക്ക്...

അടിമാലി താലൂക്ക് ആശുപത്രി: ആംബുലന്‍സുകള്‍ ഓടുന്നില്ല; രോഗികള്‍ ദുരിതത്തില്‍

text_fields
bookmark_border
അടിമാലി താലൂക്ക് ആശുപത്രി:  ആംബുലന്‍സുകള്‍ ഓടുന്നില്ല; രോഗികള്‍ ദുരിതത്തില്‍
cancel
അമിത വാടകക്ക് സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിച്ച് പൊതുജനം അടിമാലി: തോട്ടം-കാര്‍ഷിക മേഖലയിലെ സാധാരണക്കാരുടെ ഏക ആശ്രയമായ അടിമാലി താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സുകളുടെ സേവനം നിലച്ചു. ഐ.സി.യു ആംബുലന്‍സിന് ജീവനക്കാരില്ല, മറ്റൊരു ആംബുലന്‍സ് അപകടത്തില്‍പെട്ട് വർക്ഷോപ്പിലുമാണ്. താലൂക്കിന് അനുവദിച്ച 108 ആംബുലന്‍സ് അടിമാലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതിന്‍റെ സേവനവും രോഗികള്‍ക്ക് ലഭിക്കുന്നില്ലെന്നാണ് പരാതി. അടിമാലി താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സ് മൂന്ന് മാസം മുമ്പ് ഇടുക്കിയില്‍ അപകടത്തില്‍പ്പെട്ടതിനെത്തുടർന്ന് തൊടുപുഴയിലെ വര്‍ക്ഷോപ്പിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, നന്നാക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ല. ജീവനക്കാരെ നിയമിക്കാത്തതിനാൽ ഐ.സി.യു ആംബുലന്‍സും ഒരുമാസമായി ഓടുന്നില്ല. ഇതോടെ അമിത വാടകക്ക് സ്വകാര്യ ആംബുലന്‍സുകളുടെ സേവനം തേടേണ്ട ഗതികേടിലാണ് പൊതുജനം. ദേവികുളം, ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകളിലെ നിർധന രോഗികൾ പ്രധാനമായും ആശ്രയിക്കുന്നത് അടിമാലി താലൂക്ക് ആശുപത്രിയെ ആണ്. ആദിവാസികള്‍ കൂടുതല്‍ ചികിത്സ തേടുന്നതും ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഏറ്റവും കൂടുതല്‍ പ്രസവം നടക്കുന്നതും ഇവിടെയാണ്. ഗുരുതരാവസ്ഥയിലുള്ള രോഗികളെ പരിചരിക്കാന്‍ ഐ.സി.യു സൗകര്യമില്ലാത്തതിനാല്‍ ഇത്തരം രോഗികളെ മറ്റ് ആശുപത്രികളിലേക്ക് വിടുകയാണ്. ഈ സമയം ആംബുലന്‍സ് സേവനം അനിവാര്യമാണ്. ജില്ലയില്‍ വാഹനാപകടങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും അടിമാലി മേഖലയിലാണ്. ഇരുമ്പുപാലത്ത് കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍റര്‍ വീണ്ടും ആരംഭിക്കാനിരിക്കെ ഇത്തരം രോഗികളെയും ആംബുലന്‍സില്‍ വേണം എത്തിക്കാന്‍. -------- idl adi 4 ambulance ചിത്രം - അടിമാലി താലൂക്ക് ആശുപത്രിയിൽ ഒതുക്കിയിട്ടിരിക്കുന്ന ഐ.സി.യു ആംബുലൻസ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story