Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2022 5:28 AM IST Updated On
date_range 30 Jan 2022 5:28 AM ISTസുമനസ്സുകള്‍ കനിഞ്ഞാൽ മനുവിന് ചികിത്സ തുടരാം
text_fieldsbookmark_border
തൊടുപുഴ: ചെറുപ്രായത്തില്‍ ബാധിച്ച ഗുരുതര രോഗത്തെ തോല്‍പ്പിക്കാനുള്ള പോരാട്ടത്തിലാണ് ഇടവെട്ടി പഞ്ചായത്ത് ആറാം വാര്‍ഡില്‍ താമസിക്കുന്ന പറകുന്നേല്‍ വീട്ടില്‍ ഹരിയുടെ മകന്‍ മനു (23). 2020 ഒക്ടോബറിലാണ് മനുവിന് ലിംഫോമാ കാൻസർ സ്ഥിരീകരിച്ചത്. വിശദ പരിശോധനകള്‍ക്കുശേഷം തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്‍ററിലാണ് ചികിത്സ നടത്തുന്നത്. ആദ്യഘട്ടത്തില്‍ ബസിലായിരുന്നു യാത്ര. എന്നാല്‍, കീമോക്കുശേഷം ബസിലെ യാത്ര ശർദിയും തളര്‍ച്ചയും ഉള്‍പ്പെടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കി. ഇതുമൂലം ചികിത്സക്കായി മനുവും പിതാവ് ഹരിയും 450 കിലോമീറ്റര്‍ ബൈക്കോടിച്ചാണ് തിരുവനന്തപുരത്തെത്തി മടങ്ങുന്നത്. നിലവില്‍ 18 പ്രാവശ്യം കീമോ ചെയ്തുകഴിഞ്ഞു. ഏതാനും നാള്‍ കൂടി ചികിത്സ തുടരണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബമാണ്. പെയിന്‍റിങ് തൊഴിലാളിയായ പിതാവ് ഹരിയുടെ വരുമാനത്തിലാണ് ജീവിതം മുന്നോട്ടുപോകുന്നത്. വീട്ടമ്മയായ മാതാവാണ് മനുവിന്‍റെ പരിചരണം ഉള്‍പ്പെടെ നടത്തുന്നത്. മനുവിന്‍റെ ഇളയ സഹോദരന്‍ അഖില്‍. മകന്‍റെ ചികിത്സക്കായി ഇടക്കിടെ തിരുവനന്തപുരത്തിന് പോകേണ്ടതിനാല്‍ ഹരിക്ക് ജോലിക്കുപോകാനാകുന്നില്ല. നാട്ടുകാരുടെ സഹായം കൊണ്ടുമാത്രമാണ് ഇതുവരെയുള്ള ചികിത്സ മുന്നോട്ടുകൊണ്ടുപോയിരുന്നത്. തുടര്‍ന്നുള്ള ചികിത്സക്കായി മനുവും കുടുംബവും സുമനസ്സുകളുടെ സഹായം തേടുകയാണ്. ഇതിനായി പ്രദേശവാസികളും ജനപ്രതിനിധികളും ചേര്‍ന്ന് ചികിത്സ സഹായ സമിതി രൂപവത്കരിച്ച് എസ്.ബി.ഐ തെക്കുംഭാഗം ബ്രാഞ്ചിൽ ബാങ്ക് അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പര്‍ 67235531119. ഐ.എഫ്.എസ്.സി കോഡ് -എസ്.ബി.ഐ.എൻ 0070408. മൊബൈൽ നമ്പർ- 9744627882 (ഹരി). TDL MANU ഉദ്യോഗസ്ഥർ ദ്രോഹിക്കുന്നു -വ്യാപാരികൾ തൊടുപുഴ: ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയാണ് തൊടുപുഴ നഗരസഭയിലെ എൻജിനീയറടക്കമുള്ളവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുവെന്ന് തൊടുപുഴ മർച്ചന്റ്സ് അസോ. കുറ്റപ്പെത്തി. ജനങ്ങളുടെ നികുതിപണം വാങ്ങി ജനങ്ങളെ തന്നെ അന്യായമായി ദ്രോഹിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇതിന്‍റെ നേർച്ചിത്രമാണ് തൊടുപുഴ നഗരസഭ ആറാം വാർഡിലെ ഓട നിർമാണം. ജനങ്ങൾക്ക് ഗുണകരമാകേണ്ട നിർമാണങ്ങൾ പലതും ദ്രോഹമാകുന്ന തരത്തിലുള്ള ഇടപെടലുകളാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഇത്തരം പ്രവണതകൾ പ്രതിഷേധാർഹമാണ്. വ്യാപാരികൾക്കും സമീപവാസികൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിച്ച ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി എടുക്കാൻ നഗരസഭ അധികൃതർ തയാറാകണമെന്ന് അസോ. പ്രസിഡന്‍റ് രാജു തരണിയിൽ ആവശ്യപ്പെട്ടു. യോഗത്തിൽ ജനറൽ സെക്രട്ടറി നാസർ സൈര, ട്രഷറർ പി.ജി. രാമചന്ദ്രൻ, വൈസ് പ്രസിഡന്‍റുമാരായ സാലി എസ്.മുഹമ്മദ്, അജീവ് പി, ടോമി സെബാസ്റ്റ്യൻ, ജോയന്‍റ് സെക്രട്ടറിമാരായ ഷരീഫ് സർഗം, ബെന്നി ഇല്ലിമൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story