Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2021 5:28 AM IST Updated On
date_range 20 Dec 2021 5:28 AM ISTകുഴിയടച്ചിട്ടും ദുരിതം മാറിയില്ല
text_fieldsbookmark_border
മുട്ടം: നവീകരണത്തിൻെറ ഭാഗമായി മുട്ടം-നാടുകാണി റോഡിലെ കുഴികളടച്ചപ്പോൾ ഇതുവഴി യാത്ര ഇരട്ടി ദുരിതമായി. ഇരുചക്ര വാഹനങ്ങൾക്കും ചെറുവാഹനങ്ങൾക്കുമാണ് യാത്രദുരിതം. റോഡിലെ അശാസ്ത്രീയ കുഴി നികത്തൽ പ്രവർത്തിയാണ് വാഹനങ്ങൾക്ക് കെണിയായത്. റോഡിൻെറ പൊളിഞ്ഞ ഭാഗം ചതുരാകൃതിയിലാണ് ടാറിങ് നടത്തിയിട്ടുള്ളത്. പഴയ ടാറിങ്ങിൽനിന്ന് ഉയരവ്യത്യാസത്തിൽ റോഡ് നവീകരിച്ചപ്പോൾ റോഡ് പലതട്ടുകളായി മാറി. അടുത്തടുത്തായി ഇത്തരത്തിൽ റോഡ് വിവിധ തട്ടുകളായതിനാൽ വാഹനങ്ങൾ ഇടിച്ചുകയറുന്നതുപോലെയാണ് ഇതുവഴി കടന്നുപോകുന്നത്. ഇരുചക്രവാഹനങ്ങൾക്കാണ് ഏറെ ബുദ്ധിമുട്ട് ഉണ്ടാകുന്നത്. ചിലയിടത്ത് റോഡിൻെറ ഒരുഭാഗം ടാറിങ് നടത്തി മറുഭാഗം പഴയ ടാറിങ്ങാണ് ഉള്ളത്. ഇതുമൂലം ഈ ഭാഗത്ത് വാഹനങ്ങൾ കയറുമ്പോൾ നിയന്ത്രണം നഷ്ടപ്പെടുന്നതു പോലെ പ്രതീതിയുണ്ടാകുന്നതായി ഡ്രൈവർമാർ പറയുന്നു. ചെറിയ കുഴികൾ നികത്താതെ വലിയ കുഴികൾ മാത്രമാണ് നികത്തുന്നത്. റോഡ് പൂർണമായും റീടാർ ചെയ്യാത്തതാണ് പ്രശ്‌നമായത്. സുഗമമായ ഗതാഗതത്തിന് റോഡിൻെറ കുഴിയടക്കൽ തടസ്സമാകുന്നതായി വ്യാപകമായ പരാതിയാണ് ഉയർന്നിരിക്കുന്നത്. tdl mltm4 അശാസ്ത്രീയമായി കുഴിയടച്ചപ്പോൾ റോഡ് രണ്ട് തട്ടായി മാറിയനിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
