Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഎസ്. രാജേന്ദ്രനെ...

എസ്. രാജേന്ദ്രനെ പരോക്ഷമായി വിമർശിച്ച് എം.എം. മണി

text_fields
bookmark_border
അടിമാലി: അടിമാലിയിൽ സി.പി.എം ഏരിയ സമ്മേളനം ഉദ്ഘാടനത്തിനിടെ മുൻ എം.എൽ.എ എസ്. രാജേന്ദ്രനെതിരെ പരോക്ഷ വിമർശനവുമായി എം.എം. മണി എം.എൽ.എ. രണ്ടുതവണ നിയമസഭയിൽ അംഗമായവരെ അടുത്ത തെരഞ്ഞെടുപ്പിൽ മാറ്റിനിർത്തുക എന്നതാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിൻെറ കാഴ്ചപ്പാടെന്നും ചിലർ നാലാം തവണയും മത്സരിക്കുന്നതിന് ശ്രമിക്കുകയും സീറ്റ് ലഭിക്കാതെ വന്നപ്പോൾ പാർട്ടി നേതൃത്വത്തിനെതിരെ വാളോങ്ങുകയും പരസ്യപ്രസ്താവനയുമായി രംഗത്തുണ്ടെന്നും അത്തരക്കാരെ പാർട്ടിയും സമൂഹവും പുച്ഛിച്ചുതള്ളുമെന്നും എം.എം. മണി പറഞ്ഞു. ജനങ്ങളുടെ വോട്ടുവാങ്ങി അധികാരത്തിലെത്തുന്നവർ തങ്ങളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ആത്മപരിശോധന നടത്തണമെന്നും എം.എം. മണി പറഞ്ഞു. സമ്മേളന നടത്തിപ്പിൽ ഉണ്ടായ പാകപ്പിഴകൾ അക്കമിട്ടു നിരത്തിയ എം.എം. മണി ഏരിയ കമ്മിറ്റി നേതാക്കൾക്ക് എതിരെ രൂക്ഷവിമർശനവും ഉയർത്തി. നടന്നതിൽ ഏറ്റവും മോശമായ സമ്മേളനമാണിതെന്ന് കുറ്റപ്പെടുത്തിയ ഇദ്ദേഹം വിവിധ പാർട്ടികളിൽനിന്ന് രാജിവെച്ച് സി.പി.എമ്മിൽ ചേർന്നവരെ പങ്കെടുപ്പിക്കാൻ തയാറാകാതിരുന്നത് ശരിയായില്ലെന്നും പുതിയ ആളുകൾ പാർട്ടിയിലേക്ക് വരുേമ്പാൾ പഴയവരുടെ സ്ഥാനം നഷ്ടപ്പെടുമെന്ന ഭയപ്പാട് ചില നേതാക്കൾക്കുണ്ടെന്നും വിമർശിച്ചു. സമ്മേളനത്തിൽ കെ.ആർ. ജയൻ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രൻ, ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.വി. ശശി, കെ.എസ്. മോഹനൻ, വി.എൻ. മോഹനൻ, ഏരിയ സെക്രട്ടറി ടി.കെ. ഷാജി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story