Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2021 5:34 AM IST Updated On
date_range 29 Nov 2021 5:34 AM ISTസി.പി.എം സമ്മേളനം കഴിഞ്ഞ് മടങ്ങിയവരെ മർദിച്ചതായി പരാതി
text_fieldsbookmark_border
മൂലമറ്റം: സി.പി.എം ഏരിയ സമ്മേളനം കഴിഞ്ഞ് മടങ്ങിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ മർദിച്ചതായി പരാതി. സംഭവത്തിൽ മൂന്ന് ഡി.വൈ.എഫ്.ഐക്കാർക്കും ഒരു നാട്ടുകാരനും പരിക്കേറ്റു. ഡി.വൈ.എഫ്.ഐ ഏരിയ സെക്രട്ടറി പി.ജെ. രതീഷ്, അലേൻറാ, ബിനുമോൻ എന്നിവർക്കാണ് പരിക്ക്. പി.ജെ. രതീഷും ബിനുമോനും തൊടുപുഴ സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. മൂലമറ്റം സ്വദേശി പ്രണവിനെ പരിക്കുകളോടെ മൂലമറ്റം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മൂലമറ്റം ടൗണിൽ പ്രകടനം നടത്തി. ആശുപത്രിയിൽ ചികിത്സയിലിരുന്ന പ്രണവിനെ വീണ്ടും മർദിച്ചതായും പറയുന്നു. മൂലമറ്റം ടൗണിൽ പ്രണവ് മീൻവ്യാപാരം നടത്തിയിരുന്ന ഷെഡും തകർത്തു. രണ്ട് വീടുകളിൽ കയറി വീട്ടുകാരെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ഏരിയ സമ്മേളനത്തിനും ഗാനമേളക്കുംശേഷം പ്രവീണിൻെറ കടയിലുണ്ടായ വാക്കേറ്റമാണ് അടിപിടിയിൽ കലാശിച്ചത്. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ മുട്ടം, കാഞ്ഞാർ സ്റ്റേഷനുകളിലെ പൊലീസ് മൂലമറ്റം ടൗണിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story