Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2021 5:32 AM IST Updated On
date_range 22 Nov 2021 5:32 AM ISTബ്രദർ ഫോർത്തുനാത്തുസ് ജീവിച്ചത് പാവങ്ങൾക്കുവേണ്ടി ^മാർ ജോർജ് മഠത്തികണ്ടത്തിൽ
text_fieldsbookmark_border
ബ്രദർ ഫോർത്തുനാത്തുസ് ജീവിച്ചത് പാവങ്ങൾക്കുവേണ്ടി -മാർ ജോർജ് മഠത്തികണ്ടത്തിൽ കട്ടപ്പന: പാവങ്ങൾക്കുവേണ്ടി ജീവിതം ഉഴിഞ്ഞുെവച്ച വ്യക്തിയായിരുന്നു ദൈവദാസൻ ബ്രദർ ഫോർത്തുനാത്തുസ് എന്ന് കോതമംഗലം രൂപത മെത്രാൻ മാർ ജോർജ് മഠത്തികണ്ടത്തിൽ. ഹൈറേഞ്ചിലെ പാവങ്ങളുടെ വല്യച്ചൻ ദൈവദാസൻ ബ്രദർ ഫോർത്തുനാത്തുസിൻെറ 16ാം ശ്രാദ്ധാചരണ സമാപനത്തോടനുബന്ധിച്ച് കട്ടപ്പന സൻെറ് ജോർജ് ഫൊറാന പള്ളിയിൽ നടന്ന കുർബാനയിൽ മുഖ്യ കാർമികത്വം വഹിക്കുകയായിരുന്നു അദ്ദേഹം. ഫാ. ഫ്രാൻസിസ് മണ്ണാപറമ്പിൽ, ഫാ. പീറ്റർ പാറയിൽ എന്നിവർ സഹകർമികരായിരുന്നു. ബ്രദറിൻെറ കബറിടത്തിൽ പ്രത്യേക പ്രാർഥനകളും നടന്നു. കട്ടപ്പന പള്ളി വികാരി ഫാ. വിൽഫിച്ചൻ തെക്കേവയലിൽ, അസി. വികാരി ഫാ. ജോസഫ് കൊല്ലംപറമ്പിൽ, ഫാ. സുനിൽ ചെറുശ്ശേരി, സിസ്റ്റർ മേഴ്സി തോമസ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഫോട്ടോ: ദൈവദാസൻ ബ്രദർ ഫോർത്തുനാത്തുസിൻെറ ശ്രാദ്ധാചരണത്തോടനുബന്ധിച്ച് കട്ടപ്പന സൻെറ് ജോർജ് ഫൊേറാന പള്ളിയിൽ കോതമംഗലം രൂപത മെത്രാൻ മാർ ജോർജ് മഠത്തികണ്ടത്തിൽ കുർബാന അർപ്പിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
