Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2021 5:29 AM IST Updated On
date_range 21 Oct 2021 5:29 AM ISTജനകീയ ഡോക്ടറുടെ വിയോഗം രാജാക്കാടിന് നൊമ്പരമായി
text_fieldsbookmark_border
അടിമാലി: രാജാക്കാട് സര്‍ക്കാര്‍ ആശുപത്രിയിലെ ജനകീയ ഡോക്ടർ ഡോ. ജയകുമാറിൻെറ വിയോഗം നാടിന് നൊമ്പരമായി. ജനോപകാര പ്രവർത്തനങ്ങളിലൂടെ നാടിൻെറ ആദരവ് നേടിയ ഡോക്ടറായിരുന്നു ജയകുമാർ. രാജാക്കാട് സര്‍ക്കാര്‍ ആശുപത്രിയിലെ രോഗികൾക്ക് മരുന്ന് വാങ്ങാനുള്ള പ്രയാസം മനസ്സിലാക്കി രാജാക്കാട്ട് ആദ്യമായി മെഡിക്കല്‍ സ്േറ്റാര്‍ തുറന്നത് ഡോ. ജയകുമാറാണ്. ഒഴിവ് സമയങ്ങളില്‍ മെഡിക്കല്‍ സ്റ്റോറിലെത്തി ചികിത്സയും നടത്തി. സ്ഥലംമാറ്റം കിട്ടി ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ സേവനം നടത്തുേമ്പാഴും രാജാക്കാട്ടെത്താനും ആതുരസേവനം നടത്തുന്നതിനും സമയം കണ്ടെത്തി. എന്‍.ആര്.എച്ച്.എം ജില്ല പ്രോഗ്രാം ഓഫിസറായപ്പോഴും െഡപ്യൂട്ടി ഡി.എം.ഒ ആയി സ്ഥാനക്കയറ്റം ലഭിച്ച് സര്‍വിസില്‍ തിരക്കിലായപ്പോഴും ജയകുമാര്‍ നാടിന്റെ ഉറ്റ മിത്രമായിരുന്നു. സര്‍വിസില്‍നിന്ന് വിരമിച്ചതോടെ രാജാക്കാടിൻെറ സ്വന്തം ഡോക്ടറായി. അടിമാലി സ്വദേശിയായ ഡോ. ജയകുമാറിന് രാജാക്കാടുമായി വലിയ അത്മബന്ധമുണ്ടായിരുന്നു. തൻെറ മുന്നില്‍ ഏത് ആവശ്യവുമായി എത്തുന്നവരെയും അദ്ദേഹം നിരാശയോടെ പറഞ്ഞയച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story