Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇടമലക്കുടി യാത്ര...

ഇടമലക്കുടി യാത്ര വിവാദം: റേഞ്ച് ഓഫിസർ പ്രാഥമിക റിപ്പോർട്ട് നൽകി

text_fields
bookmark_border
മൂന്നാർ: ഇടുക്കി എം.പിയുടെയും വ്ലോഗറുടെയും വിവാദ ഇടമലക്കുടി സന്ദർശനത്തിൽ വനംവകുപ്പ് പ്രാഥമിക റിപ്പോർട്ട് നൽകി. മൂന്നാർ റേഞ്ച് ഓഫിസർ ഹരീന്ദ്രകുമാറാണ് ഡി.എഫ്.ഒക്ക് പ്രാഥമിക റിപ്പോർട്ട് നൽകിയത്. ഇടമലക്കുടി പഞ്ചായത്ത് നിരോധിത വനമേഖലയോ ദേശീയോദ്യാനത്തിൻെറ ഭാഗമോ അല്ലാത്തതിനാൽ ഇതുവഴിയുള്ള സഞ്ചാരം ഗുരുതര കുറ്റമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. വ്ലോഗർ ഇടമലക്കുടിയിൽ എത്തിയതിന് അദ്ദേഹത്തിൻെറ തന്നെ ദൃശ്യങ്ങൾ തെളിവാണ്. പക്ഷേ, അദ്ദേഹത്തെ കൊണ്ടുപോയത് എം.പിയാണെന്ന് ഡീൻ കുര്യാക്കോസ് സമ്മതിച്ചതുമാണ്. എം.പിയുടെ യാത്രക്ക് അനുമതി ഉണ്ടായിരുന്നു. ഇവരുടെ യാത്ര സൊസൈറ്റികുടി വരെയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർനടപടി സ്വീകരിക്കേണ്ടത് ഉയർന്ന ഉദ്യോഗസ്ഥരാണെന്നും റിപ്പോർട്ടിലുണ്ട്. വനംവകുപ്പിൻെറ അനുമതി നേടിയും കോവിഡ് പരിശോധന നടത്തിയുമാണ് തങ്ങൾ ഇടമലക്കുടിയിൽ എത്തിയതെന്നും ചിലർ തെറ്റിദ്ധാരണ പരത്തിയതാണ് വിവാദത്തിന് കാരണമെന്നും എം.പി പ്രതികരിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story