Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2021 5:29 AM IST Updated On
date_range 11 Feb 2021 5:29 AM ISTകർഷകവിരുദ്ധ നിലപാട്; വില്ലേജ് ഓഫിസര്‍ക്കെതിരെ പഞ്ചായത്ത് പ്രമേയം
text_fieldsbookmark_border
പ്രളയഫണ്ട് തട്ടിപ്പിൽ നടപടിയെടുത്തതിൻെറ പ്രതികാരമെന്ന് വില്ലേജ് ഓഫിസര്‍ അടിമാലി: അഴിമതിയും കര്‍ഷകവിരുദ്ധ നിലപാടും ആരോപിച്ച് കൊന്നത്തടി വില്ലേജ് ഓഫിസര്‍ക്കെതിരെ പ്രമേയം പാസാക്കി പഞ്ചായത്ത്. വില്ലേജ് ഓഫിസറെ തല്‍സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ജില്ല കലക്ടർ എന്നിവര്‍ക്ക് പരാതിയും നല്‍കി. ഭൂമിയുടെ കരം തീര്‍ക്കാൻപോലും കൈക്കൂലി വാങ്ങുന്നുവെന്നും ഇതിന് ഓഫിസിലും പുറത്തും സഹജീവനക്കാരെ ഇടനിലക്കാരായി നിര്‍ത്തി പണപ്പിരിവ് നടത്തുന്നുവെന്നും പരാതിയിൽ പറയുന്നു. പട്ടയങ്ങളുടെ തണ്ടപ്പേര്‍ തിരുത്തിയെന്ന് ഭൂവുടമകള്‍ പരാതി പറഞ്ഞതായി പഞ്ചായത്ത് പ്രസിഡൻറ് രമ്യ റനീഷ്, വൈസ് പ്രസിഡൻറ് ടി.പി. മല്‍ക്ക എന്നിവര്‍ പറഞ്ഞു. വസ്തുവിൻെറ പോക്കുവരവുമായി ബന്ധപ്പെട്ട പരാതികളും ലഭിച്ചിട്ടുണ്ട്. കൊന്നത്തടി പഞ്ചായത്തിലെ പട്ടികജാതി -വർഗ വിഭാഗക്കാര്‍ക്ക് നല്‍കേണ്ട ആനുകൂല്യം ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനാല്‍ തടസ്സപ്പെട്ടു. പലര്‍ക്കും ആനുകൂല്യം നഷ്ടപ്പെടുകയും ചെയ്തു. അതേസമയം, പഞ്ചായത്തിലെ പ്രളയഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതാണ് തനിക്കെതിരായ പ്രമേയ അവതരണത്തിന് ബന്ധപ്പെട്ടവരെ പ്രേരിപ്പിച്ചതെന്ന് വില്ലേജ് ഓഫിസര്‍ ജി.കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. പ്രളയത്തില്‍ തകര്‍ന്ന ഭവനങ്ങളുടെ നഷ്ടപരിഹാരം വാങ്ങിയെടുത്തതുമായി ബന്ധപ്പെട്ട് വലിയ ക്രമക്കേടാണ് നടന്നത്. പലരില്‍നിന്നും പണം തിരിച്ചടപ്പിക്കുകയും നടപടി തുടരുകയും ചെയ്യുകയാണെന്നും വില്ലേജ് ഓഫിസര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story