Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവീട്ടിൽ പ്രസവിച്ച...

വീട്ടിൽ പ്രസവിച്ച യുവതിക്ക് ശുശ്രൂഷ നൽകാൻ ആരോഗ്യവകുപ്പ് ജീവനക്കാരെത്തി

text_fields
bookmark_border
പീരുമേട്: വീട്ടിൽ പ്രസവിച്ച യുവതിക്ക് ശുശ്രൂഷയൊരുക്കി ആരോഗ്യവകുപ്പ് ജീവനക്കാർ. പള്ളികുന്ന് പോത്തുപാറ സ്വദേശിനിക്ക് ചൊവ്വാഴ്ച രാവിലെയാണ് പ്രസവവേദന അനുഭവപ്പെട്ടത്. ആശുപത്രിയിൽ എത്തിക്കാൻ ഒരുങ്ങുേമ്പാൾ വീട്ടിൽ പ്രസവിക്കുകയും ചെയ്തു. അപ്പോൾ തന്നെ ബന്ധുക്കൾ ആശുപത്രിയിലറിയിച്ചു. പീരുമേട് ആശുപത്രിയിലെ ആരോഗ്യവകുപ്പ് ജീവനക്കാർ ഉടൻ വീട്ടിലെത്തി വേണ്ട ശുശ്രൂഷ നൽകുകയായിരുന്നു. തുടർന്ന് അമ്മയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇവർ പൂർണ ആരോഗ്യത്തോടെ കഴിയുന്നെന്ന് ജീവനക്കാർ പറഞ്ഞു. അരോഗ്യ വകുപ്പ് ജീവനക്കാരായ ദിലീപ്, ടി. ഓമന, കെ.ഡി. ഷൈല, ഡി. സുഷമ, രാധ കരുൺ എന്നീ ജീവനക്കാരാണ് സഹായവുമായി എത്തിയത്. തേക്കിൻകാനത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ആറുപേർക്ക് പരിക്ക് അടിമാലി: തേക്കിൻകാനത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് ആറുപേർക്ക് പരിക്ക്. തമിഴ്നാട് മധുരയിൽനിന്ന് മൂന്നാറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. 13പേർ വാഹനത്തിൽ ഉണ്ടായിരുന്നു. തമിഴ്നാട് സ്വദേശികളായ സുമൈറ ബാബു (28), അയ്മൻസീനി (17), എസ്. കരിമനീസ (44), സൽമ (32), ഫരിൻ (48), ഹംദാൻ (15) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടങ്ങൾ തുടർക്കഥയായ തോക്കിൻകാനം ടൗണിന് സമീപമുള്ള കൊടുംവളവിലാണ് അപകടം. ഇറക്കമിറങ്ങി വന്ന വാഹനം വളവുതിരിയാൻ സാധിക്കാതെ നിയന്ത്രണംവിട്ട് റോഡിൽ തന്നെ മറിയുകയായിരുന്നു. േബ്രക്ക് നഷ്ടപ്പെട്ടതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. മധുരയിൽനിന്ന് മൂന്നാറിലേക്ക് വിനോദയാത്രക്കായി എത്തിയതായിരുന്നു സംഘം. അപകട ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്നാണ് ഇവരെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. 13പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. TDL ACCIDENT THEKKINKANAM അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story