Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസ്ഥിരംസമിതി...

സ്ഥിരംസമിതി തെരഞ്ഞെടുപ്പ്; അന്നും വിവാദം

text_fields
bookmark_border
തൊടുപുഴ: നഗരസഭ സ്ഥിരംസമിതി തെരഞ്ഞെടുപ്പിലെ ബി.ജെ.പി ബന്ധത്തെ ചൊല്ലി ഇക്കുറിയും വിവാദം. സ്ഥിരം സമിതി തെരഞ്ഞെടുപ്പ് 2015ലും വിവാദമായിരുന്നു. അന്ന് 13 അംഗങ്ങളുമായി പ്രതിപക്ഷത്തായിരുന്ന എൽ.ഡി.എഫ് മൂന്ന് സ്ഥിരം സമിതികൾ സ്വന്തമാക്കി. ക്ഷേമകാര്യം, ആരോഗ്യം, വിദ്യാഭാസം സമിതികളാണ് നേടിയത്. ബി.ജെ.പി അംഗങ്ങൾ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് േവാട്ട് ചെയ്യുകയായിരുന്നു. ഇടത് - ബി.ജെ.പി കൂട്ട് എന്നാരോപിച്ച് അന്ന്  വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പിയുടെ സഹായത്തോടെ യു.ഡി.എഫ് ഇത്തവണ നേട്ടമുണ്ടാക്കിയത്. കഴിഞ്ഞ ഭരണസമിതിയിലെ സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് അംഗങ്ങൾക്ക് ബി.ജ.പി. വോട്ട് ലഭിച്ചിരുന്നു. എന്നാൽ, എൽ.ഡി.എഫ് അംഗങ്ങൾ ബി.ജെ.പി സ്ഥാനാർഥികൾക്ക് വോട്ട് ചെയ്തില്ല. ബി.ജെ.പിയുടെ വോട്ട് നേടി എൽ.ഡി.എഫ് അംഗങ്ങൾ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് വിജയിച്ചത് വലിയ വിവാദമായി. ഇതേതുടർന്ന് എൽ.ഡി.എഫിലെ ഒരു വനിത കൗൺസിലർ സമിതിയിൽനിന്ന് രാജിെവച്ചു. എന്നാൽ, എല്ലാ കൗൺസിലർമാരും ഏതെങ്കിലും ഒരു സ്റ്റാൻഡിങ് കമ്മിറ്റിയിൽ ഉൾപ്പെടണമെന്ന് നിർബന്ധമുള്ളതിനാൽ ഇവർ വീണ്ടും ഇതേ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫ്- ബി.ജെ.പി ബന്ധമാണ് ഈ സംഭവത്തിലൂടെ വെളിപ്പെട്ടതെന്ന് അന്ന് യു.ഡി.എഫ് ആരോപിച്ചു. എന്നാൽ, തങ്ങളുടെ അറിവോടെയല്ല ബി.ജെ.പി വോട്ട് ചെയ്തതെന്ന് എന്നായിരുന്നു എൽ.ഡി.എഫ് വിശദീകരണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story