Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2020 5:28 AM IST Updated On
date_range 9 Aug 2020 5:28 AM ISTകുട്ടനാട്ടിൽ വെള്ളം കയറിത്തുടങ്ങി
text_fieldsbookmark_border
കുട്ടനാട്: കിഴക്കൻ പ്രദേശങ്ങളിൽ മഴ ശക്തമായതോടെ കുട്ടനാട് മുക്കാൽഭാഗവും വെള്ളത്തിലായി. കിഴക്കൻ ജില്ലകളിൽ മഴ തുടരുന്നതിനാൽ പമ്പയിലെയും അച്ചൻകോവിലിലെയും വേമ്പനാട്ട് കായലിലെയും ജലനിരപ്പ് ഉയർന്നു. കിഴക്കൻ വെള്ളത്തിൻെറ വരവ് വർധിച്ചതോടെ കുട്ടനാട്, അപ്പർകുട്ടനാട് മേഖലകൾ പ്രളയഭീഷണിയിലാണ്. നദികളുടെ കരകളിലുള്ള വീടുകളിലെല്ലാം വെള്ളം കയറി. കൈനകരി, കാവാലം, മങ്കൊമ്പ്, നിരണം, തകഴി എന്നിവിടങ്ങളിൽ ഭൂരിഭാഗം വീടുകളിലും വെള്ളക്കെട്ടായി. കുട്ടനാട്ടിൽ വെള്ളം കൂടിയതോടെ എ.സി റോഡിൽ ഗതാഗതം നിർത്തി. അത്യാവശ്യമല്ലാത്ത വാഹനങ്ങൾ പോകാൻ അനുവദിച്ചില്ല. പമ്പാനദിയുടെ തീരങ്ങളിലുള്ളവരെയും ജില്ല ഭരണകൂടം ഒഴിപ്പിച്ചു തുടങ്ങി. പില്ലറിൽ നിർമിച്ച കെട്ടിടത്തിൽ താമസിക്കുന്നവർ മാത്രമാണ് നിലവിൽ കുട്ടനാട്ടിൽ സുരക്ഷിതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story