Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകോവിഡിന് മുമ്പ്...

കോവിഡിന് മുമ്പ് തുടങ്ങിയ റവന്യൂ റിക്കവറി നടപടികളും നിർത്തിവെക്കണം -ഹൈകോടതി

text_fields
bookmark_border
കൊച്ചി: കോവിഡ് കാലത്തിന് മുമ്പ് സർഫാസി ആക്ട് പ്രകാരം ആരംഭിച്ച റവന്യൂ റിക്കവറി നടപടികളും ലോക് ഡൗൺ കാലത്ത് തുടരാനാവില്ല. റവന്യൂ, ബാങ്ക് റിക്കവറി നടപടികൾ വിലക്കിയ മാർച്ചിലെ ഉത്തരവിൻെറ കാലാവധി ഇനിയൊരു ഉത്തരവുണ്ടാകുംവരെ നീട്ടിയാണ് ഹൈകോടതി ഫുൾബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. റിക്കവറി നടപടി ആരംഭിച്ചതും ആരംഭിക്കാത്തതുമായ എല്ലാ കേസുകളിലും ജനങ്ങൾക്ക് കോടതിയെ സമീപിക്കാൻ കഴിയാത്തതിനാൽ കേന്ദ്ര, സംസ്ഥാന സർക്കാറുകളും പൊതു മേഖല സ്ഥാപനങ്ങളും തദ്ദേശ സ്ഥാപനങ്ങളും ശിക്ഷ നടപടികൾ സ്വീകരിക്കരുതെന്ന മുൻ ഉത്തരവാണ് നിലനിൽക്കുക. നിഷ്ക്രിയ ആസ്തികളുടെ ഗണത്തിലുള്ള വായ്പകളുടെ കാര്യത്തിൽ കോവിഡ് വ്യാപനത്തിന് മുേമ്പ സർഫാസി നിയമപ്രകാരം റിക്കവറി നടപടികൾ ആരംഭിച്ചവ തുടരാൻ അനുമതി തേടി എസ്.ബി.ഐ, കനറാ ബാങ്കുകൾ നൽകിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് സി.ടി. രവികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഫുൾബെഞ്ചിൻെറ ഉത്തരവ്. നിലവിെല വായ്പകളുടെ തിരിച്ചടവിന് സമയം അനുവദിച്ച് റിസർവ് ബാങ്ക് ഉത്തരവുണ്ടെങ്കിലും നേരത്തേ ആരംഭിച്ച റിക്കവറി നടപടികൾ നിർത്തിവെക്കേണ്ടതില്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം. അത്തരമൊരു ഉത്തരവ് കേന്ദ്രം പുറപ്പെടുവിച്ചിട്ടില്ലെന്നും വാദം ഉന്നയിച്ചു. എന്നാൽ, ഈ ആവശ്യം അനുവദിച്ചാൽ, സഹകരണ മേഖലയിലെയടക്കം മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഇത്തരം നടപടികളുമായി മുന്നോട്ടുപോകുമെന്ന് സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ വിശദ നിലപാടറിയിക്കാൻ ഇരു സർക്കാറുകൾക്കും കോടതി സമയം അനുവദിച്ചു. തുടർന്നാണ് കോവിഡ് വ്യാപനം സംസ്ഥാനത്ത് വർധിക്കുന്നതും കേന്ദ്ര സർക്കാർ ആഗസ്റ്റ് 31 വരെ നീട്ടി ലോക് ഡൗൺ നീട്ടിയതും വിലയിരുത്തി മാർച്ച് 25ലെ ഉത്തരവിൻെറ കാലാവധി ദീർഘിപ്പിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story