Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2020 11:58 PM GMT Updated On
date_range 5 Aug 2020 11:58 PM GMTതാനൂരിൽ മത്സ്യബന്ധനത്തിനിടെ കാണാതായയാളുടെ മൃതദേഹം വൈപ്പിനിൽ
text_fieldsbookmark_border
വൈപ്പിൻ: താനൂരിൽനിന്ന് മത്സ്യബന്ധനത്തിനിടെ കാണാതായ യുവാവിൻെറ മൃതദേഹം വൈപ്പിനിൽ വളപ്പ് ചാപ്പ കടൽതീരത്തുനിന്ന് ലഭിച്ചു. കൂട്ടായി സ്വദേശി സിദ്ദീഖാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് മൃതദേഹം ലഭിച്ചത്. ഒരാഴ്ച മുമ്പാണ് താനൂർ കടപ്പുറത്തുനിന്ന് കാരാട്ട് ഇസ്ഹാക്കിൻെറ ജൗഹർ വള്ളത്തിൽ സിദ്ദീഖ്, താനൂർ പാണ്ടാരൻ കടപ്പുറം സ്വദേശി നസ്റുദ്ദീൻ എന്നിവർ പൊന്നാനി ഹാർബറിലേക്ക് പോയത്. ജൂലൈ 28ന് മത്സ്യബന്ധനത്തിനിടെ കാരിയർ ഫൈബർ വള്ളം മറിഞ്ഞു. സിദ്ദീഖിനൊപ്പം കടലിൽ കാണാതായ നസ്റുദ്ദീനെ ദിവസങ്ങൾക്കുമുമ്പ് രക്ഷപ്പെടുത്തി. കടലിൽ ആണ്ടുപോയ ചെറുതോണിയിൽനിന്ന് ചാടി തങ്ങൾ ഒരുമിച്ചാണ് നീന്തിയതെന്ന് രക്ഷപ്പെട്ട നസ്റുദ്ദീൻ പറഞ്ഞിരുന്നു. പുലിമുട്ട് വരെ ഒരുമിച്ച് നീന്തി. തൻെറ കാലുകൾ തളരുന്നെന്നും ''നീ നീന്തിക്കോ, ഞാൻ വന്നോളാം'' എന്നുമായിരുന്നു സിദ്ദീഖ് അവസാനമായി പറഞ്ഞതെന്നും നസ്റുദ്ദീൻ പറഞ്ഞു. മന്ദലാംകുന്ന് ഭാഗത്ത് കടലിൽ നീന്തിവരുന്നത് കണ്ട നാട്ടുകാരാണ് നസ്റുദ്ദീനെ കരക്കെത്തിച്ചത്. എന്നാൽ, സിദ്ദീഖിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story