Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2020 11:58 PM GMT Updated On
date_range 4 Aug 2020 11:58 PM GMTവെള്ളക്കെട്ട്: മേയർ പറഞ്ഞത് നുണയെന്ന് തെളിഞ്ഞു -സി.പി.എം
text_fieldsbookmark_border
കൊച്ചി: നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട മേയറുടെ പ്രസ്താവന നുണയെന്ന് തെളിഞ്ഞുവെന്ന് സി.പി.എം ജില്ല കമ്മിറ്റി. വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് നഗരസഭ 30 കോടി ചെലവഴിച്ചെന്നാണ് മേയർ യോഗത്തിൽ പറഞ്ഞത്. ഇതുവരെ അഞ്ച് കോടി രൂപയേ ചെലവഴിച്ചിട്ടുള്ളുവെന്ന് ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലം വ്യക്തമാക്കുന്നു. മന്ത്രി വി.എസ്. സുനിൽകുമാർ വിളിച്ചുചേർത്ത യോഗത്തിലൂടെ ഇക്കാര്യങ്ങൾ വ്യക്തമായെന്നും ജില്ല സെക്രട്ടറി സി.എൻ. മോഹനൻ വാർത്തകുറിപ്പിൽ പറഞ്ഞു. ഓപറേഷൻ േബ്രക്ക് ത്രൂ ഫലപ്രദമായി നടപ്പാക്കിയ സ്ഥലങ്ങളിൽ കഴിഞ്ഞകാലങ്ങളിലേതുപോലെ വെള്ളക്കെട്ടുണ്ടായില്ല. ഒറ്റ മഴയിൽ കൊച്ചി നഗരമാകെ വെള്ളം പൊങ്ങാനിടയായത് ഭരണ നേതൃത്വത്തിൻെറ കാര്യക്ഷമതയില്ലായ്മയും പിടിപ്പുകേടുമാണെന്ന് തെളിഞ്ഞു. വെള്ളക്കെട്ട് പരിഹാര പ്രവർത്തനത്തിൽ കക്ഷി രാഷ്ട്രീയം മറന്ന് ഏവരേയും സഹകരിപ്പിക്കാനുള്ള മനസ്സ് കോർപറേഷൻ ഭരിക്കുന്നവർക്കുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story