Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2020 11:58 PM GMT Updated On
date_range 4 Aug 2020 11:58 PM GMTകാലവർഷ ദുരിതാശ്വാസം: അവലോകന യോഗം
text_fieldsbookmark_border
ചെങ്ങന്നൂർ: മണ്ഡലത്തിലെ കാലവർഷ ദുരിതാശ്വാസ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് സജി ചെറിയാൻ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. കോവിഡ് 19 പ്രോട്ടോകോൾ പാലിച്ച് 90 ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ 2300 വീടുകളിലായി താമസിക്കുന്ന 8538 അംഗങ്ങളെയാണ് മാറ്റിപാർപ്പിക്കുക. തിട്ടയിടിഞ്ഞ് കരഭൂമി ഇല്ലാതാകുന്നു; വീട് തകർച്ചഭീഷണിയിൽ ചെങ്ങന്നൂർ: ശക്തമായ നീരൊഴുക്കിൽ മൈനർ ഇറിഗേഷൻ നിർമിച്ച തിട്ടയിടിഞ്ഞ് കരഭൂമി ഇല്ലാതാകുന്നു. വീടും കുടുംബാംഗങ്ങളും അപകട ഭീഷണിയിൽ. 30 അടിയോളം നീളത്തിൽ തിട്ടയിടിഞ്ഞു. തിരുവൻവണ്ടൂർ പഞ്ചായത്ത് നാലാം വാർഡിൽ മരങ്ങാട്ടുമഠം കീഴ്തൃക്കോവിൽ അഡ്വ. എം.കെ. ഹരിനന്ദനൻ നമ്പൂതിരിയുടെ വീട് സ്ഥിതി ചെയ്യുന്ന പുരയിടത്തിൻെറ കരിങ്കൽകെട്ടാണ് പുലർച്ച വീണ്ടും തകർന്ന് തോട്ടിലേക്ക് പോയത്. വരട്ടാറിൻെറ കൈവഴിയായ മുളംതോടിൻെറ തെക്കുഭാഗം വീടിൻെറ അരികിനോട് ചേർന്ന് ഏകദേശം 12 അടി നീളത്തിലുള്ള കരിങ്കൽ സംരക്ഷണഭിത്തി വെള്ളത്തിൽ ഒലിച്ചുപോയി. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ ഇതിനോടുചേർന്ന കരിങ്കൽകെട്ടിൻെറ 15 അടി നീളത്തിലുള്ള ഭാഗം തകർന്നിരുന്നു. കരിങ്കൽ കെട്ടിനൊപ്പം മൺതിട്ടയും ഇടിഞ്ഞിട്ടുണ്ട്. ഇപ്പോൾ വീടിനോട് ചേർന്ന കരഭാഗവും നഷ്ടമായി. അടുക്കളയുടെയും കിണറിൻെറയും ഭാഗങ്ങൾ ഇടിഞ്ഞിട്ടുണ്ട്. കാലവർഷം ശക്തമായാൽ ബാക്കി ഭാഗംകൂടി ഇടിഞ്ഞ് തോട്ടിലേക്ക് പോകുമെന്ന ഭീഷണി നേരിടുകയാണ് കുടുംബം. ചിത്രം: AP51 Thitta Idiyal തിട്ട ഇടിഞ്ഞതിനെ തുടർന്ന് അപകടാവസ്ഥയിലായ ഹരിനന്ദനൻ നമ്പൂതിരിയുടെ വീട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story