Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightആയുർവേദ ഡോക്ടർമാരുടെ...

ആയുർവേദ ഡോക്ടർമാരുടെ ഒഴിവ് നികത്തുന്നില്ല; പ്രതിരോധ പ്രവർത്തനം താളംതെറ്റുന്നു

text_fields
bookmark_border
കൊച്ചി: സർക്കാർ ആയുർവേദ ഡോക്ടർമാരുടെ ഒഴിവുകൾ നികത്താത്തത് മൂലം സംസ്ഥാനത്ത് ഭാരതീയ ചികിത്സ വകുപ്പിൻെറ രോഗ പ്രതിരോധ പ്രവർത്തനങ്ങളും പദ്ധതികളും താളം തെറ്റുന്നു. പഞ്ചായത്തുകളിലെ ആയുർവേദ ഡിസ്പെൻസറികളിലും ആശുപത്രികളിലുമായി നൂറോളം ഒഴിവാണ് നികത്താനുള്ളത്. ആയുർവേദ മെഡിക്കൽ ഓഫിസർ തസ്തികക്ക് പി.എസ്.സി തയാറാക്കിയ റാങ്ക് പട്ടികയുണ്ടെങ്കിലും നിയമന നടപടിയായിട്ടില്ല. ഭാരതീയ ചികിത്സ വകുപ്പിൻെറ നേതൃത്വത്തിൽ വയോജനങ്ങളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ 'സുഖായുഷ്യം', ക്വാറൻറീനിൽ കഴിയുന്നവർക്ക് കോവിഡ് പ്രതിരോധ മരുന്ന് വിതരണത്തിന് 'അമൃതം', കോവിഡ് മുക്തരായവർക്കുള്ള 'പുനർജനി', ജീവിതശൈലിക്കും വ്യായാമത്തിനും യോഗക്കും പ്രാധാന്യം നൽകുന്ന 'സ്വാസ്ഥ്യം' തുടങ്ങിയ പദ്ധതികൾ നടപ്പാക്കി വരുന്നുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആയുർ രക്ഷ ക്ലിനിക്കുകളും പ്രവർത്തിക്കുന്നു. 125 സർക്കാർ ആയുർവേദ ആശുപത്രികളും 1019 ഡിസ്പെൻസറികളും 18 സബ്സൻെററുകളും വഴിയാണ് ഇവ നടപ്പാക്കുന്നത്. പദ്ധതി നിർവഹണത്തിൻെറ ചുമതലയുള്ള മെഡിക്കൽ ഓഫിസർമാരുടെ കുറവുമൂലം പല പഞ്ചായത്തുകളിലും ഇവയുടെ പ്രവർത്തനം കാര്യക്ഷമമല്ല. സമീപ േകന്ദ്രങ്ങളിലെ ഡോക്ടർമാർക്ക് അധിക ചുമതല നൽകിയാണ് നിയമനം നടക്കാത്ത ഡിസ്പെൻസറികളുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്. ഇതുമൂലം ഏതെങ്കിലും ഒരു ഡിസ്പെൻസറിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഡോക്ടർമാർക്ക് കഴിയുന്നില്ല. ചിലയിടങ്ങളിൽ രോഗികളെ നോക്കാൻ മാത്രമായി താൽക്കാലിക ഡോക്ടർമാരെ നിയമിച്ചിട്ടുണ്ട്. ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതിനാൽ മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ, ജീവിതശൈലീരോഗ നിയന്ത്രണം, പാലിയേറ്റിവ് പരിചരണം, വയോജന ചികിത്സ പദ്ധതികൾ എന്നിവ താളം തെറ്റുന്ന അവസ്ഥയാണ്. കോവിഡ് വ്യാപനം രൂക്ഷമാകുക കൂടി ചെയ്തതോടെ ദിവസവും ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് ഇത് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. പി.പി. കബീർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story