Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2020 11:58 PM GMT Updated On
date_range 4 Aug 2020 11:58 PM GMTഅടക്ക കടത്തിലൂടെ ജി.എസ്.ടി െവട്ടിപ്പ്: വെളിപ്പെടുത്തൽ നടത്തിയയാൾക്ക് പൊലീസ് സംരക്ഷണത്തിന് ഉത്തരവ്
text_fieldsbookmark_border
കൊച്ചി: അനധികൃത അടക്ക കടത്തിലൂടെ നടക്കുന്ന കോടികളുടെ ജി.എസ്.ടി െവട്ടിപ്പിൻെറ ചുരുളഴിച്ച 'ഹരജിക്കാരന്' പൊലീസ് സംരക്ഷണം നൽകാൻ ഹൈകോടതി ഉത്തരവ്. ജി.എസ്.ടി അധികൃതർ പിടികൂടിയ വാഹനം വിട്ടുകിട്ടാൻ ഹരജി നൽകിയിട്ടില്ലെന്നും ഇത്തരമൊരു വിവരം അറിയില്ലെന്നും കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ച കുന്ദംകുളം പെരുമ്പിലാവ് സ്വദേശി പ്രശാന്ത് നായാടിവളപ്പിലിനാണ് ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ പൊലീസ് സംരക്ഷണം അനുവദിച്ചത്. മലപ്പുറം ജില്ല പൊലീസ് മേധാവിയെയും കുറ്റിപ്പുറം സ്റ്റേഷൻ ഹൗസ് ഒാഫിസറെയും കേസിൽ സ്വമേധയ കക്ഷിചേർത്ത കോടതി, പ്രശാന്തിനും കുടുംബത്തിനും രണ്ടാഴ്ച പൊലീസ് സംരക്ഷണം നൽകാനാണ് നിർദേശിച്ചത്. മലപ്പുറം ജില്ലയിലെ ചരക്ക് സേവന നികുതി വകുപ്പിൻെറ നിലമ്പൂർ സ്ക്വാഡ് ജൂലൈ 15ന് നിലമ്പൂരിൽ വെച്ച് പുണെയിലേക്ക് കൊണ്ടു പോകുകയായിരുന്ന കോടികൾ വില വരുന്ന 22,750 കിലോ അടക്ക വാഹനസഹിതം പിടിച്ചെടുത്തിരുന്നു. പ്രശാന്ത് േട്രഡേഴ്സ് എന്ന പേരിലുള്ള ജി.എസ്.ടി രജിസ്േട്രഷൻെറ മറവിൽ ജി.എസ്.ടി വെട്ടിച്ച് കടത്താൻ ശ്രമിച്ച അടക്കയാണ് പിടികൂടിയത്. എന്നാൽ, നികുതി വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിലാണ് കൂലിപ്പണിക്കാരനായ പ്രശാന്തിൻെറ പേരിൽ അദ്ദേഹമറിയാതെ ജി.എസ്.ടി രജിസ്ട്രേഷൻ നടത്തി തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്. ഇതിനിടെ ജി.എസ്.ടി ഉദ്യോഗസ്ഥർ പിടിച്ചെടുത്ത ലോറി വിട്ടുനൽകണമെന്ന ആവശ്യവുമായി പ്രശാന്തിൻെറ പേരിൽ ഹൈകോടതിയിൽ ഹരജിയുമെത്തി. എന്നാൽ, ഹരജി വാദത്തിന് പരിഗണിക്കേവ, പ്രശാന്ത് വിഡിയോ കോൺഫറൻസ് സംവിധാനത്തിലൂടെ എത്തി താൻ ഹരജി നൽകിയിട്ടില്ലെന്ന സത്യാവസ്ഥ കോടതിയെ അറിയിക്കുകയായിരുന്നു. ചൊവ്വാഴ്ച ഹരജി വീണ്ടും പരിഗണിക്കവേ, പ്രശാന്തിന് വേണ്ടി ലീഗൽ സർവിസ് അതോറിറ്റി നിയോഗിച്ച അഭിഭാഷകനാണ് ഹാജരായത്. കോടതിയിൽ വെളിപ്പെടുത്തൽ നടത്തിയതോടെ പ്രശാന്തും കുടുംബവും നികുതി െവട്ടിപ്പുകാരിൽനിന്നുള്ള ഭീഷണി നേരിടുന്നതായി അഭിഭാഷകൻ അറിയിച്ചു. ഇത് സംബന്ധിച്ച് പൊലീസും വിവരം ൈകമാറിയിട്ടുണ്ടെന്ന് സർക്കാർ അഭിഭാഷകയും അറിയിച്ചു. തുടർന്നാണ് പൊലീസ് സംരക്ഷണത്തിന് ഉത്തരവിട്ടത്. കേസിൻെറ അന്വേഷണ പുരോഗതി അറിയിക്കാൻ ജി.എസ്.ടി അധികൃതർക്ക് കോടതി നിർദേശം നൽകി. ഹരജി വീണ്ടും ആഗസ്റ്റ് 26ന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story