Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2020 11:58 PM GMT Updated On
date_range 23 July 2020 11:58 PM GMTകട്ടപ്പനയിൽ വയോധിക കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെ; പ്രതി പിടിയിൽ
text_fieldsbookmark_border
കട്ടപ്പന: കട്ടപ്പനയിലെ വയോധിക കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെ. ഒളിവിലിരുന്ന അയൽവാസിയെ തമിഴ്നാട്ടിൽനിന്ന് പൊലീസ് പിടികൂടി. കട്ടപ്പന കുരിശുപള്ളി കുന്തളംപാറ പ്രിയദർശിനി എസ്.സി കോളനി കുര്യാലില്‍ കാമാക്ഷിയുടെ ഭാര്യ അമ്മിണി (65) കൊല്ലപ്പെട്ട സംഭവത്തിലാണ് അയൽവാസി മണി (43) അറസ്റ്റിലായത്. തമിഴ്നാട് തേനിയിലെ ആക്രിക്കടയിൽനിന്ന് വ്യാഴാഴ്ച പുലർച്ച കട്ടപ്പന ഡിവൈ.എസ്.പിയുടെ പ്രത്യേക സ്‌ക്വാഡാണ് ഇയാളെ പിടികൂടിയത്. ബലാത്സംഗശ്രമത്തിനിടെയാണ് അമ്മിണിയെ കുത്തിക്കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. തുടർന്ന് അഞ്ചാം ദിവസം മൃതദേഹം കുഴിച്ചിട്ടശേഷം തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ലോക്ഡൗണിന് മുമ്പ് അമ്മിണിയുടെ ഭർത്താവ് കാമാക്ഷി തമിഴ്നാട്ടിലേക്ക് പോയി. ലോക്ഡൗൺ പ്രഖാപിച്ചതോടെ അവിടെ കുടുങ്ങി. തുടർന്ന് അമ്മിണി ഒറ്റക്കായിരുന്നു. ഇവരുടെ അയൽവാസിയാണ് മണി. അമ്മിണി ഒറ്റക്കാണെന്ന് മനസ്സിലാക്കിയ പ്രതി ജൂൺ രണ്ടിന് രാത്രി 8.30യോടെ അമ്മിണിയുടെ വീട്ടിലെത്തി. വീടിൻെറ ഭിത്തിയിലെ വിടവ് വഴിയാണ് ഉള്ളിൽ കടന്നത്. കടന്നുപിടിച്ച് ബലാത്സംഗത്തിനു ശ്രമിച്ചു. എതിർത്ത് ബഹളം െവച്ചതോടെ ശബ്‌ദം പുറത്ത് കേൾക്കാതിരിക്കാൻ കഴുത്തിനു െഞക്കിപ്പിടിച്ചു. പിടിവലിക്കിടെ അമ്മിണിയുടെ തൊണ്ടയിൽ കത്തി കുത്തിയിറക്കി മരണം ഉറപ്പാക്കി. കത്തി ഊരിയതോടെ ചോര ചീറ്റി മണിയുടെ ഷർട്ടിലും മുണ്ടിലും വീണു. ഭയന്ന മണി ഉടൻ സ്വന്തം വീട്ടിലേക്ക് പോയി. മണി സ്വന്തം വീടിനു സമീപം പഴയ വീട്ടിൽ ഒറ്റക്കാണ് കിടക്കാറ്. അവിടെ എത്തി ഷർട്ടും മുണ്ടും അഴിച്ചു മുറ്റത്തിട്ടു. അൽപം കഴിഞ്ഞു വീണ്ടും അമ്മിണിയുടെ വീട്ടിലെത്തി മരിച്ചെന്ന് ഉറപ്പാക്കി. രാത്രി ചോര പുരണ്ട ഷർട്ടും മുണ്ടും കോളനിക്ക് വെളിയിൽ മെയിൻ റോഡിന് അരികിൽ കൊണ്ടുപോയി കത്തിച്ചു. പിന്നീട് ഒന്നും സംഭവിക്കാത്ത മാതിരി അടുത്ത മൂന്ന് ദിവസം കൂലിപ്പണിക്കു പോയി. നാലാം ദിവസം അയൽവാസിയുടെ വീട്ടിൽനിന്ന് വാങ്ങിയ തൂമ്പ ഉപയോഗിച്ച് രാത്രി അമ്മിണിയുടെ വീടിനു താഴെ കുഴിയെടുത്തു. പിറ്റേന്ന് പുലർച്ച മൃതദേഹം വലിച്ചിഴച്ചു മറവ് ചെയ്തു. ഒന്നര അടിയോളം മാത്രമേ കുഴിക്ക് താഴ്ച ഉണ്ടായിരുന്നുള്ളു. പിറ്റേന്ന് കുഴിയുടെ സമീപത്ത് നായെ കണ്ടതോടെ മണ്ണിട്ട് വീണ്ടും മുടി. ശേഷം പുലർച്ച കട്ടപ്പനയിൽനിന്ന് ബസിൽ തമിഴ്നാട്ടിലേക്ക് പോയി. മുമ്പ് പരിചയമുള്ള ആക്രിക്കടയിൽ ജോലി ചെയ്യുകയായിരുന്നു. വീട് അടച്ചിട്ടിരുന്നതിനാൽ അമ്മിണി തമിഴ്നാട്ടിലേക്ക് പോയതായി അയൽവാസികൾ കരുതി. മൊബൈലിൽ കിട്ടാതെ വന്നതോടെയാണ് ബന്ധുക്കൾ അന്വേഷിക്കുന്നതും പരാതി നൽകുന്നതും. തുടർന്നുള്ള അന്വേഷണത്തിലാണ് പൊലീസ് മൃതദേഹം കണ്ടെത്തുന്നത്. ആദ്യം മുതലേ പൊലീസിന് മണിയെ സംശയമുണ്ടായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. കട്ടപ്പന ഡിവൈ.എസ്.പി എന്‍.സി. രാജ്‌മോഹന്‍, വണ്ടൻമേട് സി.ഐ റിയാസ്, എസ്.ഐമാരായ സന്തോഷ് സജീവ്, ഷംസുദ്ദീന്‍, ബിനോയി, ഉദ്യോഗസ്ഥരായ ബിജുമോന്‍, ബിപിന്‍ ദിവാകരന്‍, റെജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. TDL5 prethi mani അറസ്റ്റിലായ പ്രതി മണി TDL6 Colonyvasikal kattappana പ്രതി അറസ്റ്റിലായതറിഞ്ഞ് തടിച്ചുകൂടിയ കോളനിവാസികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story