Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2020 8:10 PM GMT Updated On
date_range 8 July 2020 8:10 PM GMTഎസ്.എൻ കോളജ് ഫണ്ട് തട്ടിപ്പ്: അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടാഴ്ചകൂടി
text_fieldsbookmark_border
കൊച്ചി: കൊല്ലം എസ്.എൻ കോളജിൻെറ സുവർണജൂബിലി ഫണ്ട് വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയെന്ന കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ൈഹകോടതി രണ്ടാഴ്ചകൂടി അനുവദിച്ചു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്യുന്നതടക്കം നടപടികൾ പൂർത്തിയാക്കി ജൂലൈ എട്ടിനകം അന്തിമ റിപ്പോർട്ട് നൽകാൻ ജൂൺ 22ന് കോടതി നിർദേശിച്ചിരുന്നു. ഒമ്പത് മാസത്തിനകം അന്വേഷണം പൂർത്തിയാക്കാൻ 2018ൽ ഹൈകോടതി ഉത്തരവുണ്ടായിട്ടും ഇതുവരെ പൂർത്തിയായില്ലെന്ന് കാണിച്ച് പരാതിക്കാരനായ സുരേന്ദ്രബാബു നൽകിയ കോടതിയലക്ഷ്യഹരജി തീർപ്പാക്കിയായിരുന്നു ഉത്തരവ്. തൻെറ ഭാഗം വീണ്ടും വിശദീകരിക്കാൻ കൂടുതൽ സമയം വേണമെന്നും വസ്തുതകൾ പരിശോധിക്കാതെ അന്തിമ റിപ്പോർട്ട് നൽകുന്നത് തടയണമെന്നുമാവശ്യപ്പെട്ട് വെള്ളാപ്പള്ളി നൽകിയ ഹരജികൂടി പരിഗണിച്ചാണ് അന്തിമ റിപ്പോർട്ട് നൽകാൻ രണ്ടാഴ്ചകൂടി അനുവദിച്ചത്. ഈ ഹരജിയും തീർപ്പാക്കി. 1997-98 വർഷം നടന്ന കോളജ് സുവർണജൂബിലി ആഘോഷങ്ങൾക്കായി പിരിച്ച 55 ലക്ഷം രൂപ വെള്ളാപ്പള്ളി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്ന കേസിലാണ് അന്വേഷണം. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ അനുമതി ലഭിച്ചിട്ടുണ്ടെന്നും രണ്ടാഴ്ചക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാമെന്നും സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു. ഇത് രേഖപ്പെടുത്തിയാണ് കോടതിയലക്ഷ്യഹരജി തീർപ്പാക്കിയത്. വെള്ളാപ്പള്ളിക്ക് തൻെറ വാദം അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഉന്നയിക്കാം. രണ്ടാഴ്ചക്കകം കുറ്റപത്രം നൽകിയില്ലെങ്കിൽ ഹരജിക്കാരന് വീണ്ടും കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story