Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2020 7:46 PM GMT Updated On
date_range 8 July 2020 7:46 PM GMTകായംകുളത്ത് നിയന്ത്രണം കർശനമാക്കുന്നു
text_fieldsbookmark_border
കായംകുളം: കോവിഡ് സമൂഹവ്യാപന ഭീഷണി നിലനിൽക്കുന്ന ടൗണിൽ നിയന്ത്രണം കർശനമാക്കുന്നു. ആദ്യം കോവിഡ് സ്ഥിരീകരിച്ച മുണ്ടകത്തിൽ ഷറഫുദ്ദീൻെറ (65) മരണവും കുറത്തികാട് സ്വദേശിയുടെ കുടുംബത്തിലെ മൂന്ന് പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതും നിയന്ത്രണങ്ങൾ ഉൗർജിതമാക്കാൻ കാരണമായി. പ്ലാസ്മ ചികിത്സയിലൂടെ ഫലം നെഗറ്റിവായശേഷമായിരന്നു ഷറഫുദ്ദീൻെറ മരണം. തുടക്കം മുതൽ അത്യാഹിത വിഭാഗത്തിലായിരുന്നതിനാൽ ഇദ്ദേഹത്തിൻെറ രോഗ ഉറവിടം സംബന്ധിച്ച് വ്യക്തത വരുത്താനും കഴിഞ്ഞിരുന്നില്ല. മക്കളും മരുമക്കളും അടക്കം കുടുംബത്തിലെ 16 പേരോളം ചികിത്സയിലാണ്. ഇൗ സാഹചര്യത്തിലാണ് നിയന്ത്രണ നടപടികൾ ഉൗർജിതമാക്കിയത്. പുറത്തുനിന്ന് നഗരത്തിലേക്ക് വരുന്ന റോഡുകൾ പൂർണമായും അടച്ചു. കർശന പരിശോധനകൾക്കുശേഷം അത്യാവശ്യക്കാരെ മാത്രമാണ് കടത്തിവിടുന്നത്. അനധികൃത കച്ചവടങ്ങളും ആൾക്കൂട്ടങ്ങളും ഒഴിവാക്കാനുള്ള നടപടികളും ഉൗർജിതമായി. നിയമലംഘനത്തിന് മാർക്കറ്റ്, ചേരാവള്ളി ഭാഗങ്ങളിൽ 15 വാഹനത്തിനെതിരെ കേസെടുത്തു. സ്രവപരിശോധന സൻെററുകൾ കൂടുതലായി സ്ഥാപിക്കാനുള്ള നടപടികളും തുടങ്ങി. നാലാം വാർഡിലെ ഷഹീദാർ മദ്റസ ഹാളിൽ രണ്ട് ദിവസത്തിനകം സൻെറർ തുറക്കുമെന്ന് ചെയർമാൻ എൻ. ശിവദാസൻ അറിയിച്ചു. എല്ലാ വ്യാപാരികളും ഒരാഴ്ചക്കുള്ളിൽ രോഗപരിശോധനക്ക് വിധേയമാകണം. പരിശോധന റിപ്പോർട്ടുള്ളവരെ മാത്രമെ കച്ചവടം ചെയ്യാൻ അനുവദിക്കൂവെന്നും ചെയർമാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story