Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 1:00 AM IST Updated On
date_range 4 Aug 2022 1:00 AM ISTപുളിക്കത്തൊട്ടി മേഖലയിൽ കാട്ടാന ശല്യം രൂക്ഷം
text_fieldsbookmark_border
മുള്ളരിങ്ങാട്: കാലവർഷക്കെടുതിക്കൊപ്പം വണ്ണപ്പുറം പഞ്ചായത്തിലെ വിവിധ മേഖലകളിൽ കാട്ടാന ശല്യവും രൂക്ഷമായി. പഞ്ചായത്തിലെ പുളിക്കത്തൊട്ടി, മുള്ളരിങ്ങാട് പ്രദേശങ്ങളിലാണ് കർഷകരെ ദുരിതത്തിലാക്കി വന്യമൃഗശല്യം രൂക്ഷമായത്. പട്ടയക്കുടിക്ക് സമീപം പുളിക്കത്തൊട്ടി എടത്തിനാ പ്രദേശത്ത് കഴിഞ്ഞദിവസം കാട്ടാന ഇറങ്ങി കൃഷിനശിപ്പിച്ചു. കൂട്ടമായെത്തിയ ആനകൾ തെങ്ങും കൊക്കോയും കമുകും വാഴയും ഉൾപ്പെടെ വ്യാപകമായി നശിപ്പിച്ചു. അരീപ്ലാക്കൽ ഭവാനി, ചക്കുംമൂട്ടിൽ ജോയി എന്നിവരുടെ പുരയിടത്തിലെ കൃഷിയാണ് നശിപ്പിച്ചത്. കഴിഞ്ഞദിവസം മുള്ളരിങ്ങാട് വെള്ളക്കയം സെറ്റിൽമെന്റ് കോളനിയിൽ എത്തിയ കാട്ടാനക്കൂട്ടം കോളനിക്കാരുടെ കൃഷിയിടത്തിലും വലിയനാശം വിതച്ചിരുന്നു. കരിമണൽ നീണ്ടപാറ വനത്തിൽനിന്നാണ് ആനയെത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. കാട്ടാനശല്യം തടയാൻ വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി. വണ്ണപ്പുറം പഞ്ചായത്തിൽ ക്രമീകരണങ്ങളായി വണ്ണപ്പുറം: മഴക്കെടുതികൾ നേരിടാൻ വണ്ണപ്പുറം പഞ്ചായത്ത് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി പ്രസിഡന്റ് എം.എ. ബിജു അറിയിച്ചു. പട്ടയക്കുടി, മുള്ളരിങ്ങാട്, വണ്ണപ്പുറം, കാളിയാർ മേഖലകളിലെ സ്കൂളുകൾ ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകളായി ഏറ്റെടുക്കും. പൊലീസ്, അഗ്നിരക്ഷ സേന, റവന്യൂ, ആരോഗ്യം, കൃഷി വകുപ്പുകളെയും ജില്ല ദുരന്തനിവാരണ അതോറിറ്റിയെയും ഏകോപിപ്പിച്ചാണ് പ്രവർത്തനങ്ങൾ. അടിയന്തര ഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിനായി സന്നദ്ധ പ്രവർത്തകരുടെ സേവനവും ഉപയോഗിക്കും. ദുരന്തമേഖലകളിൽനിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story