Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:07 AM IST Updated On
date_range 2 Aug 2022 12:07 AM ISTകൈയേറിയ സ്ഥലത്ത് ബോർഡ് സ്ഥാപിച്ചു
text_fieldsbookmark_border
പീരുമേട്: പരുന്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിലെ റവന്യൂ ഭൂമിയിൽ സ്വകാര്യ വ്യക്തി കൈയേറി വേലിവെച്ച സ്ഥലത്ത് റവന്യൂ അധികാരികൾ സർക്കാർ സ്ഥലമെന്ന ബോർഡ് സ്ഥാപിച്ചു. എൽ.എ തഹസിൽദാർ പി.എസ്. സുനിൽ കുമാറിന്‍റെ നേതൃത്വത്തിലാണ് ബോർഡ് സ്ഥാപിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് സ്വകാര്യ വ്യക്തികൾ കൈയേറി വേലി കിട്ടിയിരുന്ന സ്ഥലം റവന്യൂവകുപ്പിനെ അറിയിച്ചിട്ട് പൊളിച്ചു മാറ്റിയിരുന്നില്ല. ഇതേ തുടർന്ന് പഞ്ചായത്തംഗങ്ങളും പൊതു പ്രവർത്തകരും നാട്ടുകാരും ചേർന്ന് വേലി പൊളിച്ചു നീക്കിയിരുന്നു. ഭൂമിയിൽ അനധികൃതമായി വേലി നിർമിച്ച് സർക്കാർ സ്ഥലം കൈയേറിയിട്ടും റവന്യൂ വകുപ്പ് ഒഴിപ്പിക്കാൻ തയാറാകാതിരുന്നത് വിവാദമായിരുന്നു. റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് കൈയേറ്റം നടന്നതെന്നും പരാതി ഉയർന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് ബോർഡ് സ്ഥാപിച്ചത്. ചിത്രവിവരണം idl_ pmd_ 1 സർക്കാർ സ്ഥലമെന്ന ബോർഡ് സ്ഥാപിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
