Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:28 AM IST Updated On
date_range 14 May 2022 5:28 AM ISTഡോക്ടറും മരുന്നുമില്ല; മാങ്കുളത്ത് വളർത്തുമൃഗങ്ങൾ ചത്തുവീഴുന്നു
text_fieldsbookmark_border
അടിമാലി: ഡോക്ടറും മരുന്നുകളും ഇല്ലാതായതോടെ മാങ്കുളത്ത് വളർത്തുമൃഗങ്ങൾ ചത്തുവീഴുന്നു. ജില്ലയിലെ ഏറ്റവും അവികസിത പഞ്ചായത്തായ മാങ്കുളത്തെ മൃഗാശുപത്രിയിലാണ് ഡോക്ടറും മരുന്നും ഇല്ലാത്തത്. ഒരു മാസത്തിനിടെ നാല് ആടുകൾ ഉൾപ്പെടെ പത്തിലേറേ വളർത്തുമൃഗങ്ങളാണ് ചത്തത്. ജില്ലയിലെ ഏറ്റവും തിരക്കേറിയ മൃഗാശുപത്രികളിലൊന്നാണ് മാങ്കുളം. ക്ഷീര കർഷകർ കൂടുതലുള്ളതും മാങ്കുളത്താണ്. ഡോക്ടർ ഇല്ലാത്തതിനാൽ രണ്ടുമാസമായി രാത്രികാല പ്രവർത്തനം മുടങ്ങിയിരിക്കുകയാണ്. ഇവിടെനിന്ന് 30 കിലോമീറ്റർ അകലെയാണ് വേറെ മൃഗാശുപത്രിയുള്ളത്. ഇതുമൂലം മൃഗങ്ങളെ വളർത്തുന്നവർ കടുത്ത പ്രതിസന്ധിയിലാണ്. രണ്ട് വർഷം മുമ്പ് അജ്ഞാത രോഗം വന്ന് അമ്പതിലേറെ കറവപ്പശുക്കൾ ചത്തിരുന്നു. ഇത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. തുടർന്നാണ് മൃഗഡോക്ടറെ നിയമിച്ചത്. നാല് മാസം മുമ്പ് ഈ ഡോക്ടറും പോയതോടെ വീണ്ടും മൃഗാശുപത്രി അനാഥമായി. മൃഗാശുപത്രി മുഖേന പഞ്ചായത്ത് നടത്തുന്ന പദ്ധതി വിഹിത പ്രവർത്തനങ്ങളും മുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story