കണ്ണടച്ച് അധികൃതര്‍: പാഴാകുന്നത്ലക്ഷക്കണക്കിന് ലിറ്റര്‍ കുടിവെള്ളം
text_fieldsമരട്: മരട്, തൃപ്പൂണിത്തുറ ഭാഗങ്ങളില്‍ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. കുണ്ടന്നൂര്‍ ദേശീയപാതയ്ക്കു സമീപം തോടിനു കുറുകെ സ്ഥാപിച്ച ഇരുമ്പു പൈപ്പ് തുരുമ്പെടുത്ത് നശിച്ചതു മൂലം പാഴാകുന്നത് ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ്.
ജോയൻറുകള്‍ സ്ക്രൂ ചെയ്തിരിക്കുന്ന ഭാഗം അടര്‍ന്നു പോയിരിക്കുന്നതിനാലാണ് ഇതിലൂടെ വെള്ളം അമിതമായി പുറത്തേക്ക് പൊയ്ക്കൊണ്ടിരിക്കുന്നത്. താല്‍ക്കാലിക പരിഹാരമാര്‍ഗമായി കല്ലുകളും പ്ലാസ്റ്റിക് കവറുകളും ഉപയോഗിച്ച് തടയാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും വെള്ളം ശക്തിയോടെ പുറത്തേക്കൊഴുകുന്ന സ്ഥിതിയാണ്.
ഒരു വര്‍ഷമായി ഇത്തരത്തില്‍ വെള്ളം പാഴായിക്കൊണ്ടിരിക്കുന്നതായി സമീപത്തെ വ്യാപാരികള്‍ പറയുന്നു. കരാര്‍ പുതുക്കി നല്‍കാനുള്ള കാലതാമസമാണ് പൈപ്പ് മാറ്റി സ്ഥാപിക്കാത്തതിന് കാരണമായി ജല അതോറിറ്റി ജീവനക്കാര്‍ നല്കുന്ന മറുപടി. അതേസമയം മരട് നഗരസഭയ്ക്കു സമീപത്ത് പൈപ്പ് പൊട്ടി റോഡിലൂടെ വെള്ളം പാഴാകുകയാണ്. തൃപ്പൂണിത്തുറ ആര്.എല്‍.വി. കോളജിനുസമീപത്തും, താലൂക്ക് ആശുപത്രിയുടെ സമീപത്തും സമാന സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.