ബാര്‍ ഹോട്ടലിൽ അക്രമം: അഞ്ചംഗ ഗുണ്ടസംഘം അറസ്റ്റിൽ
text_fieldsചെറായി: കൊലക്കേസ് പ്രതികള്‍ ഉള്‍പ്പെട്ട അഞ്ചംഗ ഗുണ്ടസംഘം ബാര്‍ ഹോട്ടലിൽ അക്രമം നടത്തി. മാനേജറെ കൈയേറ്റം ചെയ്യുകയും ബാറിനകത്ത് മദ്യം അടങ്ങിയ കുപ്പികളും ഗ്ലാസുകളും തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. സൗജന്യമായി ഭക്ഷണവും മദ്യവും നല്‍കാതിരുന്നതിനെ തുടര്‍ന്നായിരുന്നു അക്രമം.
ക്രിസ്മസിനു തലേന്ന് വൈകീട്ട് ചെറായിലെ ഹോളിഡേ ഹോട്ടലിലാണ് സംഭവം. കത്തികാട്ടി ഭീഷണിപ്പെടുത്തിയ ഗുണ്ടകള്‍ മാനേജറുടെ പക്കല്‍നിന്ന് ഫോണും പണമടങ്ങിയ പഴ്സും കൈവശപ്പെടുത്തി. മുനമ്പം സി.ഐ എ.എല്‍. യേശുദാസ്, എസ്.ഐ കെ.എസ്. ശ്യാംകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസെത്തി അഞ്ചുപേരെയും അറസ്റ്റ് ചെയ്തു.
ഇവരില്‍നിന്ന് മാരകായുധങ്ങളും കഞ്ചാവ് നിറച്ച സിഗരറ്റുകളും പിടിച്ചെടുത്തു. അയ്യമ്പിള്ളി ആലിങ്കല്‍ മണിയന് എന്ന വിവേക് (25), നായരമ്പലം കപ്പിത്താന് പറമ്പില്‍ അമ്പാടി (20), എടവനക്കാട് വാച്ചാക്കല്‍ ജിത്തൂസ്(20), ചെറായി പഴേടത്ത് അര്ജുന് (21), ചെറായി തോട്ടുങ്കല്‍ ആദിത്യന് (21) എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ ആദ്യ മൂന്ന് പ്രതികളും ഒരു വര്‍ഷം മുമ്പ് പള്ളത്താംകുളങ്ങര ബീച്ചില്‍ നടന്ന പ്രണവ് വധക്കേസിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ബാര്‍ ഹോട്ടലിനു 50,000 രൂപയുടെ നഷ്ടം സംഭവിച്ചതായി പൊലീസിനു നല്കിയ പരാതിയില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.