Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightടോൾ ഇളവ്...

ടോൾ ഇളവ് നിർത്തലാക്കി: പൊന്നാരിമംഗലത്ത് സംഘർഷം

text_fields
bookmark_border
Toll exemption suspended: Conflict in PonnariMangalath
cancel

കൊച്ചി: ടോൾ പ്ലാസയിൽ ഫാസ്ടാഗ് നിർബന്ധമാക്കിയതിെൻറ മറവിൽ പ്രദേശവാസികൾക്ക് കടന്നുപോകുന്നതിന് ദേശീയപാത അതോറിറ്റി നൽകിയ ഇളവ് നിർത്തലാക്കിയതിന് എതിരെ നടത്തിയ പ്രകടനത്തിൽ സംഘർഷം. പൊന്നാരിമംഗലം ടോൾ പ്ലാസയുടെ കൗണ്ടറിെൻറ ചില്ലുകൾ തകർന്നു. ജനപ്രതിനിധികളുടെ അടക്കം നേതൃത്വത്തിലായിരുന്നു മാർച്ച്. സംഭവത്തിൽ പതിനഞ്ചോളം പേർക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു.

മുളവുകാട് സി.ഐയുടെ നേതൃത്വത്തിലും കൊച്ചി സിറ്റി പൊലീസ് സംഘവും പ്രതിഷേധം കണക്കിലെടുത്ത് രാവിലെ മുതല്‍ പൊന്നാരിമംഗലത്ത് നിലയുറപ്പിച്ചിരുന്നു. ഫാസ്ടാഗ് നിര്‍ബന്ധമാക്കിയതറിയാതെ എത്തിയ വാഹനങ്ങള്‍ക്ക് ഇരട്ടി തുകയാണ് ടോള്‍ നല്‍കേണ്ടിവന്നത്. ഇത് ചെറിയ തോതില്‍ വാക്കേറ്റത്തിന് ഇടയാക്കി. കെ.എസ്.ആര്‍.ടി.സി ബസും ഫാസ്ടാഗില്‍ കുരുങ്ങി. ഉച്ചയോടെ ഫാസ്ടാഗില്ലാത്ത കെ.എസ്.ആര്‍.ടി.സി ബസുകൾക്ക് ടോള്‍ ബൂത്തുകളില്‍ താല്‍ക്കാലിക ഇളവ് അനുവദിച്ചു.

ചേരാനല്ലൂർ, കടമക്കുടി, മുളവുകാട് പഞ്ചായത്ത് നിവാസികൾക്ക് നൽകിയിരുന്ന ആനുകൂല്യമാണ് കഴിഞ്ഞ ദിവസം മുതൽ ഇല്ലാതാക്കിയത്. കെണ്ടയ്നർ റോഡ് യാഥാർഥ്യമാക്കാൻ സ്വന്തം കിടപ്പാടം വരെ വിട്ടുനൽകിയവരാണ് പ്രദേശവാസികൾ.ടോൾ ആനുകൂല്യം ഒഴിവാക്കുന്നത് ജനങ്ങളോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയാണെന്ന് ടി.ജെ. വിനോദ് എം.എൽ.എ പറഞ്ഞു.

കഴിഞ്ഞവർഷം ഫെബ്രുവരിയിൽ കലക്ടറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ മുളവുകാട് സർവിസ് റോഡ് വടക്കേ അറ്റം വരെ പൂർത്തീകരിക്കുമെന്നും വടക്കേ അറ്റെത്ത അടിപ്പാത സഞ്ചാരയോഗ്യമാക്കുമെന്നും വഴിവിളക്കുകൾ സ്ഥാപിക്കുമെന്നും തീരുമാനിച്ചിരുന്നു. ജനപ്രതിനിധികളുടെ ഉൾെപ്പടെ സാന്നിധ്യത്തിൽ എടുത്ത തീരുമാനങ്ങൾ നടപ്പാക്കാത്തത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള തികഞ്ഞ അനാസ്ഥയാണെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി. പ്രദേശവാസികളെ ബുദ്ധിമുട്ടിലാകുന്ന യാത്രസൗജന്യം എടുത്തുമാറ്റിയ നടപടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കലക്ടർക്ക് എം.എൽ.എ കത്ത് നൽകി.

'ടോൾ പിരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം'

കൊച്ചി: പൊന്നാരിമംഗലം ടോൾ പ്ലാസയിൽ പ്രദേശവാസികളിൽനിന്ന് ടോൾ ഈടാക്കാനുള്ള നീക്കത്തിനെതിരെ സമരം ചെയ്ത ജനപ്രതിനിധികൾ അടക്കമുള്ള പ്രദേശവാസികളെ െപാലീസ് അതിക്രൂരമായി അടിച്ചമർത്താൻ ശ്രമിക്കുന്നതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഹൈബി ഈഡൻ എം.പി. ഇനിയും ഈ നടപടി തുടർന്നാൽ ശക്തമായ സമരവുമായി പ്രദേശത്തെ ജനപ്രതിനിധി എന്ന നിലയിൽ രംഗത്തുവരുമെന്ന് എം.പി പറഞ്ഞു.

അടിച്ചമർത്താൻ ശ്രമിക്കുംതോറും സമരം കൂടുതൽ ശക്തി പ്രാപിക്കുമെന്ന് ഹൈബി ഈഡൻ മുന്നറിയിപ്പ് നൽകി. വിഷയം ചർച്ച ചെയ്യുന്നതിന് ഈ മാസം 22ന് എം.എൽ.എമാരെയും പഞ്ചായത്ത്‌ പ്രസിഡൻറുമാരെയും ഉൾപ്പെടുത്തി യോഗം വിളിക്കാമെന്ന് കലക്ടർ അറിയിച്ചിട്ടുണ്ട്. അതുവരെ പ്രദേശവാസികളുടെ ടോൾ പിരിക്കരുതെന്നും എം.പി പറഞ്ഞു.

കുറ്റക്കാർക്കെതിരെ നടപടി വേണം –എം.എം. ലോറൻസ്

കൊച്ചി: പൊന്നാരിമംഗലം ടോൾ പ്ലാസയിൽ പ്രദേശവാസികളിൽനിന്ന് ടോൾ പിരിക്കുന്നതിനെതിരെ നടന്ന സമരത്തിൽ െപാലീസ് ഇടപെട്ട് സമരക്കാരെ മർദിച്ചത് അപലപനീയമാണെന്ന് മുതിർന്ന സി.പി.എം നേതാവ് എം.എം. ലോറൻസ് പറഞ്ഞു. സം‍ഭവത്തിൽ കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.

ചൊവ്വാഴ്ച വൈകീട്ട് പൊന്നാരിമംഗലം ടോൾ പ്ലാസയിലേക്ക് നടന്ന സമരം പുതിയ േകാൺട്രാക്ടറും ചില ഉദ്യോഗസ്ഥരും ചേർന്ന് സൃഷ്ടിച്ചതാണ്. കണ്ടെയ്നർ റോഡ് നിർമിതിക്ക് സ്ഥലം വിട്ടുനൽകുകയും ഏറെ സഹായകരമായ ത്യാഗനിലപാടുകൾ സ്വീകരിക്കുകയും ചെയ്തവരാണ് ഇൗ ഗ്രാമവാസികൾ. ഇതുമായി ബന്ധപ്പെട്ട ഉറപ്പ് ലംഘിച്ചുകൊണ്ടാണ് ഇപ്പോൾ ടോൾ പ്ലാസയിൽനിന്ന് പണം പിരിക്കാൻ തുടങ്ങിയത്. ഈ സമരത്തിന് പരിഹാരം കാണേണ്ടത് ജില്ല ഭരണകൂടവും ദേശീയപാത അധികൃതരുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Toll exemptionPonnariMangalam
News Summary - Toll exemption suspended: Conflict in Ponna Ri Mangalath
Next Story