Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപര്യത്ത് കോളനി...

പര്യത്ത് കോളനി കുടിയൊഴിപ്പിക്കാനുള്ള നീക്കം വീണ്ടും തടഞ്ഞു

text_fields
bookmark_border
പര്യത്ത് കോളനി കുടിയൊഴിപ്പിക്കാനുള്ള നീക്കം വീണ്ടും തടഞ്ഞു
cancel
camera_alt

മലയിടംതുരുത്ത് പര്യത്ത് കോളനി കുടിയൊഴിപ്പിക്കാനുള്ള നീക്കം തടയുന്നു

കിഴക്കമ്പലം: മലയിടംതുരുത്ത് പര്യത്ത് കോളനി കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എത്തിയ അഡ്വക്കറ്റ് കമീഷന് മുന്നിൽ ശക്തമായ പ്രതിഷേധവുമായി കോളനി നിവാസികൾ. ഇതോടെ കോളനി ഒഴിപ്പിക്കാനുള്ള നീക്കം വീണ്ടും തടസ്സപ്പെട്ടു. പെരിയാർവാലി കനാലിനോട് ചേർന്ന ഭൂമി ആയതിനാൽ ഭൂമി അളക്കുന്നതിനുമുമ്പ് പെരിയാർവാലിക്ക് നോട്ടീസ് നൽകണമെന്നാണ് സമരക്കാരുടെ ആവശ്യം. പെരിയാർവാലിയെ അറിയിക്കാതെ ഭൂമി അളക്കാനുള്ള നീക്കം ഭൂമി കൈയേറ്റത്തിനുള്ള നീക്കത്തിന്‍റെ ഭാഗമാണെന്ന് സംശയിക്കണമെന്നും സമരക്കാർ പറയുന്നു.

കുടിയൊഴിപ്പിക്കൽ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് കോളനി നിവാസികൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളിൽ രേഖകൾ ഹാജരാക്കാൻ സുപ്രീംകോടതി സാവകാശം നൽകിയിട്ടുെണ്ടന്നും എന്നാൽ, അത് മുൻസിഫ് കോടതി പരിഗണിച്ചിെല്ലന്നും സമരക്കാർ പറയുന്നു. ഇത് എട്ടാം തവണയാണ് കോളനി ഒഴിപ്പിക്കാൻ കമീഷൻ എത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernakulam NewsParyath Colony residents
News Summary - The move to evict the Paryath colony has been blocked again
Next Story