Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിര്‍ത്തിയിട്ട...

നിര്‍ത്തിയിട്ട ലോറിക്കടിയിലേക്ക് കാര്‍ ഇടിച്ചുകയറി; ഒരാൾക്ക് ഗുരുതര പരിക്ക്

text_fields
bookmark_border
car rammed
cancel
camera_alt

കുമ്പളം ടോള്‍ പ്ലാസക്ക് സമീപം ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിക്കടിയിലേക്ക് ഇടിച്ചുകയറി തകര്‍ന്ന കാര്‍

കുമ്പളം: ദേശീയപാതയില്‍ കുമ്പളം ടോള്‍ പ്ലാസക്ക് സമീപം റോഡരികില്‍ നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിക്കടിയിലേക്ക് കാര്‍ ഇടിച്ചുകയറി. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. പറവൂര്‍ കോട്ടുവള്ളി മേസ്തിരിപ്പടി കണശ്ശേരി വീട്ടില്‍ ബേസില്‍ ജോസഫിന്‍റെ മകന്‍ ജോസഫ് ജിസാണ് (29) നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്. കാര്‍ ഓടിച്ചിരുന്ന വിഷ്ണു, കൂടെയുണ്ടായിരുന്ന സന്തോഷ് എന്നിവരെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച പുലര്‍ച്ച ഒന്നിന് ശേഷമാണ് അപകടം. അരൂര്‍ ഭാഗത്തുനിന്ന് വൈറ്റിലയിലേക്ക് വരുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പെട്ടത്. ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് നിഗമനം. പനങ്ങാട് പൊലീസ് മേല്‍നടപടി സ്വീകരിച്ചു. ദേശീയപാത റോഡരികില്‍ അനധികൃതമായി ലോറികള്‍ പാര്‍ക്ക് ചെയ്യുന്നത് നിത്യസംഭവമാണ്. മൂന്ന് മാസം മുമ്പ് നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് കയറി തൃശൂര്‍ സ്വദേശി മരിച്ചിരുന്നു. നിരവധി പരാതികള്‍ ഇതിനെതിരെ ഉയര്‍ന്നിട്ടും അധികൃതര്‍ നിസ്സംഗത തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:injuredcar rammed
News Summary - The car rammed into a parked lorry; One seriously injured
Next Story