സുലൈമാൻ മാസ്റ്റർ വിടവാങ്ങിയിട്ട് കാൽനൂറ്റാണ്ട്
text_fieldsമട്ടാഞ്ചേരി: ബഹുമുഖ പ്രതിഭയായിരുന്ന കെ.എച്ച്. സുലൈമാൻ മാസ്റ്റർ വിട വാങ്ങിയിട്ട് ഇന്ന് കാൽനൂറ്റാണ്ട് തികയുന്നു. തൊഴിലാളി യൂനിയൻ നേതാവും നാടകകൃത്തും ഗാനരചയിതാവും അഭിനേതാവും കൂടിയായിരുന്നു. സാംസ്കാരികരംഗത്തും സാമുദായിക രംഗത്തുമെല്ലാം സജീവ സാന്നിധ്യമായിരുന്ന മാസ്റ്റർ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു. തെക്കേ ഇന്ത്യയിലെ തന്നെ ഒരു വലിയ തൊഴിലാളി പ്രസ്ഥാനമായി ഉയർന്നുവന്ന കൊച്ചി തുറമുഖ തൊഴിലാളി യൂനിയൻ (സി.ടി.ടി.യു) പടുത്തുയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു.
1946ൽ കൊച്ചി നിയമസഭയിലും 1948ൽ തിരു-കൊച്ചി നിയമസഭയിലുമെത്തി. കൊച്ചിയിലെ സാഹിത്യ കലാസാംസ്കാരികരംഗത്തും സാമുദായിക രംഗത്തുമെല്ലാം സുലൈമാൻ മാസ്റ്റർ സജീവ സാന്നിധ്യമായിരുന്നു. നാടകമെഴുതി അതിൽ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം രചിച്ച ഗാനങ്ങൾ ഇന്നും പലവേദികളിലും പഴയ ഗായകർ ആലപിക്കാറുണ്ട്.
മുസ്ലിം അനാഥ സംരക്ഷണ സംഘത്തിെൻറയും (എം.എ.എസ്.എസ്) അതോടനുബന്ധിച്ച സ്കൂളിെൻറയും സ്ഥാപകനായിരുന്നു. 1995 സെപ്റ്റംബർ 26നായിരുന്നു മരണം. 25ാം ചരമവാർഷികം വിപുലമായി ആചരിക്കാൻ മാസ്റ്ററുടെ പേരിലുള്ള ഫൗണ്ടേഷൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് സാഹചര്യത്തിൽ ഉപേക്ഷിക്കുകയായിരുന്നു. ഫോർട്ട്കൊച്ചി ഗുഡ് ഹോപ് അഗതിമന്ദിരത്തിൽ ശനിയാഴ്ച ഉച്ചക്ക് ഒത്തുകൂടി അവരോടൊപ്പം അനുസ്മരണച്ചടങ്ങ് നടത്താനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.