Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightവയോധികനെ...

വയോധികനെ തട്ടിക്കൊണ്ടുപോയവർ പിടിയില്‍

text_fields
bookmark_border
kidnappers of elderly man
cancel
camera_alt

പിടിയിലായ ജസ്റ്റിനും സുമേഷും

പെരുമ്പാവൂർ: പൂപ്പാനി സിവിൽ സപ്ലൈസ് ഗോഡൗണിന് സമീപം റോഡിലൂടെ പോവുകയായിരുന്ന വയോധികനെ ഓട്ടോറിക്ഷയിൽ കയറ്റി ബാഗും ഫോണും തട്ടിയെടുത്ത കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ചേർത്തല മായിത്തറ ഭാഗത്ത് ഒളവക്കത്ത് വെളിയിൽ വീട്ടിൽ സുമേഷ് (37), കൂവപ്പടി ഐമുറി കൂടാലപ്പാട് ക്രിസ്ത്യൻ പള്ളിക്ക് സമീപം മൂത്തേടൻവീട്ടിൽ ജസ്റ്റിൻ (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ഓട്ടോറിക്ഷയിൽ എത്തിയ പ്രതികൾ പൂപ്പാനി സ്വദേശിയായ വയോധികനെ ബലമായി ഓട്ടോയിൽ കയറ്റി മൊബൈൽ ഫോണും ബാഗും കവർച്ച ചെയ്തശേഷം പൂപ്പാനി മസ്ജിദിനു സമീപം റോഡിലേക്ക് തള്ളിയിടുകയായിരുന്നു.

വീഴ്ചയിൽ ഗുരുതര പരിക്കേറ്റ വയോധികൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജസ്റ്റിനാണ് ഓട്ടോ ഓടിച്ചിരുന്നത്. സുമേഷ് ചേർത്തല പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതകക്കേസിലെ പ്രതിയാണ്. പെരുമ്പാവൂർ, കോടനാട്, കുറുപ്പുംപടി പൊലീസ് സ്റ്റേഷനുകളിലെ മോഷണക്കേസുകളിലെ പ്രതിയാണ് ജസ്റ്റിൻ.

അന്വേഷണ സംഘത്തിൽ പെരുമ്പാവൂർ ഡിവൈ.എസ്.പി ഇ.പി. റെജി, ഇന്‍സ്പെക്ടര്‍ സി. ജയകുമാര്‍, എസ്.ഐമാരായ ചാര്‍ളി തോമസ്‌, ജോസി എം. ജോണ്‍സണ്‍, എസ്.സി.പി.ഒ മീരാന്‍, സി.പി.ഒമാരായ അഭിലാഷ്, ജൈജോ ആൻറണി എന്നിവരാണ് ഉണ്ടായിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestkidnappersElderly Man kidnapped
News Summary - the kidnappers of Elderly Man arrest
Next Story